കരമന കൊലപാതകം: ജയമാധവൻ നായരുടെ മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തി
text_fieldsതിരുവനന്തപുരം: കരമന ഉമാമന്ദിരത്തിലെ അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക് സംഘം പരിശോധന നടത്തി. ജയമാധവൻനായർക്ക് പരിക്കേെറ്റന്ന് സാക്ഷികൾ പറയുന്ന മുറിയിൽനിന്ന് രക്തക്കറ ശേഖരിച്ചു. കട്ടിലിലും ഒരു പ്രതിമയിലുമുണ്ടായിരുന്ന രക്തക്കറയാണ് ലഭിച്ചത്. ജയമാധവന്‍നായര്‍ക്ക് അപകടം നടന്ന ശേഷം ആദ്യം സ്ഥലത്തെത്തിയ മുന്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായെരയും വീട്ടുജോലിക്കാരിയായിരുന്ന ലീലെയയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഇവരുടെ സഹായത്തോടെയായിരുന്നു ഫോറൻസിക് പരിശോധന.
കട്ടിലിൽനിന്ന് വീണ് ജയമാധവൻ മരണപ്പെട്ടെന്നാണ് കാര്യസ്ഥൻ രവീന്ദ്രൻ നായർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിെൻറ അടിസ്ഥാനത്തിൽ കട്ടിലിൽനിന്ന് വീണാൽ എത് രീതിയിലാകും പരിക്കേൽക്കുക എന്ന് പരിശോധിച്ചു. മൽപിടിത്തതിെൻറ വല്ല ലക്ഷണവും മുറിയിലുണ്ടോയെന്നും പരിശോധിച്ചു. ഇതിനിടെയാണ് ഉണങ്ങിയ രക്തക്കറ മുറിയിൽനിന്ന് ലഭിച്ചത്. തലക്കേറ്റ ക്ഷതമാണ് ജയമാധവെൻറ മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.പി മുഹമ്മദ് ആരിഫ് പറഞ്ഞു. മുഖത്തും മുറിവുകളുണ്ടായിരുന്നു.
ഈ മുറിവുകള്‍ എങ്ങനെയുണ്ടായി എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിന് എല്ലാവിഭാഗം വിദഗ്ധരുെടയും സഹായം തേടിയിട്ടുണ്ടെന്നും ഡി.സി.പി പറഞ്ഞു. പോസ്റ്റ്േമാര്‍ട്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും പൊലീസ് പരിശോധിക്കുന്നുണ്ട്. ജയമാധവെൻറ ആരോഗ്യരേഖകളും അകത്തെ മുറികളില്‍ സൂക്ഷിച്ചിരുന്ന കുറച്ച് പേപ്പർകെട്ടുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസില്‍ ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ വീട്ടിൽനിന്ന് സ്വത്ത് സംബന്ധമായ രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.