Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എ.എ...

സി.എ.എ നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ല -കപിൽ സിബൽ

text_fields
bookmark_border
സി.എ.എ നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ല -കപിൽ സിബൽ
cancel
camera_alt?????? ??????????????? ?????????????????? ????????????? ????????? ?????? ?????? ??????????????????. ???? ???????????? ???????

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാ ണെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.< /p>

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കാവില്ല, അത് സാധ്യമല്ല. പാർലമെന്‍റ് പാസാക ്കിയ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. നിങ്ങൾക്ക് അതിനെ എതിർക്കാം, നിയമസഭയിൽ പ്രമേയം പ ാസാക്കി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യാം. പക്ഷേ നടപ്പാക്കില്ലെന്ന് പറയുന്നത് പ്രശ്നമാകും. നമുക്ക് ചെയ്യാൻ കഴിയുന്നത് രാഷ്ട്രീയമായി ഒന്നിക്കുകയും അതിനെതിരെ പോരാടുകയുമാണ്.
കോൺഗ്രസിനു മാത്രമേ ദേശീയ സംഘടന എന്ന നിലക്ക് ഈ സമരം നയിക്കാൻ കഴിയുകയുള്ളൂ. ബി.ജെ.പിക്കെതിരെ സി.പി.എം ബംഗാളിൽ ഒറ്റക്ക് പൊരുതി. പക്ഷേ പരാജയപ്പെട്ടു. കേരളത്തിൽ അവർ ബി.ജെ.പിയെ ഒറ്റക്ക് എതിർക്കുന്നു, നല്ലത്. പക്ഷേ, നമ്മൾ ദേശീയ വീക്ഷണത്തോടെ ഈ വിഷയം കാണണം.

ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ അജണ്ട ഇന്ത്യയിലെ എല്ലായിടത്തും നടപ്പാകില്ല. ഹിന്ദി ബെൽറ്റിൽ ചിലപ്പോൾ നടപ്പായേക്കും. പക്ഷേ, ഇന്ത്യ ഒട്ടാകെ അത് നടക്കില്ല. അങ്ങിനെ ആയിരുന്നെങ്കിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ഛത്തീസ്ഗഢിലും ഝാർഖണ്ഡിലും അത് വിജയിക്കണമായിരുന്നു -അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരള ഗവർണർ ഭരണഘടന വായിച്ചുപഠിക്കണമെന്നും കപിൽ സിബൽ പറഞ്ഞു. ഗവർണർമാരുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം രൂപവത്കരിക്കണം. ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്നു, അത് അതിജീവിക്കുകതന്നെ ചെയ്യും. ബി.ജെ.പി ആദ്യം എല്ലാ സ്ഥാപനങ്ങളിലും ആർ.എസ്.എസുകാരെ നിയമിച്ചു. തുടർന്ന് എല്ലാ സ്ഥാപനങ്ങളെയും അവർ പിടികൂടി, ഗവർണർമാരെയും. ദേശീയ അധികാര താൽപര്യങ്ങളുള്ള പ്രാദേശിക പാർട്ടികളാണ് ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടുന്നതിനുള്ള തടസ്സം. നന്നായി പ്രവർത്തിച്ചില്ലെങ്കിൽ ജനങ്ങൾ പാർട്ടികളെ നിരസിക്കും. സി.എ.എക്കെതിരായ സമരങ്ങൾ ആദ്യം ഉയർന്നുവന്നത് വിദ്യാർഥികളിൽനിന്നായത് നന്നായി. അതുെകാണ്ട് ജനങ്ങളുടെ ആത്മാർഥമായ പിന്തുണ ലഭിച്ചു. ജനങ്ങളുടെ സ്വപ്നങ്ങൾ വിറ്റാണ് മോദി അധികാരത്തിലേറിയത്. ഇനി ദേശീയതലത്തിൽ ധ്രുവീകരണം സാധ്യമല്ല.

മുമ്പ് രണ്ട് മതങ്ങൾ തമ്മിലായിരുന്നു വർഗീയ പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. ഇന്ന് രാജ്യത്ത് നടക്കുന്നത് ഭരണകൂട പിന്തുണയോടെയുള്ള വർഗീയതയാണ്. സമത്വം എന്നത് സി.എ.എയിൽ മാത്രമല്ല, രാജ്യത്തെവിടെയും കാണാൻ സാധ്യമല്ല. ഇന്ത്യയിൽ എവിടെയാണ് സമത്വമുള്ളത്? ഏറ്റവും കുറവ് സമത്വമുള്ള രാജ്യമാണ് ഇന്ത്യ -കപിൽ സിബൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment Act
News Summary - kapil sibal in klf about caa-kerala news
Next Story