Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാലുപേരെ നാടുകടത്തി

text_fields
bookmark_border
kapa
cancel
camera_alt

ഷൗക്കത്തലി, അബ്ദുൽ റഹൂഫ്, സൈതലവി, സുബിജിത്ത്

മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി. നിലമ്പൂർ പുള്ളിപ്പാടം ഓടായിക്കൽ സ്വദേശി വാഴയിൽ വീട്ടിൽ ഷൗക്കത്തലി (50), വേങ്ങര കണ്ണമംഗലം ചേറൂർ സ്വദേശി മൂട്ടപ്പറമ്പൻ വീട്ടിൽ അബ്ദുൽ റഹൂഫ് (26), വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പാറക്കുഴിയിൽ വീട്ടിൽ സൈതലവി എന്ന മുല്ലമൊട്ട് (36), എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടൻ വീട്ടിൽ സുബിജിത്ത് (23) എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഷൗക്കത്തലി, അബ്ദുൽ റഹൂഫ് എന്നിവർ നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളാണ്. കവർച്ച നടത്തുക, ദേഹോപദ്രവമേൽപിക്കൽ, വീടുകളിൽ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തുക, മാരകായുധങ്ങളുമായി സ്ഥാപനങ്ങളിൽ അതിക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സൈതലവി. കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, തട്ടിക്കൊണ്ടുപോയി തടങ്കലിൽ ദേഹോപദ്രവമേൽപിച്ച് കവർച്ച നടത്തുക, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയാണ് സുബിജിത്ത്. ജില്ല പൊലീസ് മേധാവി എസ്. ശശിധരന്‍റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്. അജിതാ ബീഗമാണ് ഉത്തരവിറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedkapa
News Summary - Kapa was imposed and four people were deported
Next Story