ഐ.എൻ.എല്ലിലെ പിളർപ്പിൽ മധ്യസ്ഥ നീക്കവുമായി കാന്തപുരം വിഭാഗം
text_fieldsകോഴിക്കോട്: ഐ.എൻ.എല്ലിൽ രൂപപ്പെട്ട തർക്കത്തിൽ മധ്യസ്ഥ നീക്കവുമായി കാന്തപുരം വിഭാഗം. എ.പി. അബ്ദുൽ വഹാബ് -കാസിം ഇരിക്കൂർ വിഭാഗങ്ങളുമായും മന്ത്രി അഹമ്മദ് ദേവർകോവിലുമായി കാന്തപുരം എ.പി വിഭാഗത്തിന്റെ സുപ്രധാന നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തി.
അതെ സമയം ചർച്ചയിൽ വിട്ടുവീഴച്യില്ലെന്ന നിലപാടിൽ ഇരു വിഭാഗവും ഉറച്ച് നിന്നുെവന്നാണ് അറിയുന്നത്. ഇന്ന് നടക്കുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ ഐ.എൻ.എല്ലിലെ പിളർപ്പ് ചർച്ച ചെയ്തേക്കും. അതെ സമയം ഇടത് നേതൃത്വത്തെ വഹാബ് വിഭാഗം ഇന്നലെ തലസ്ഥാനത്തെത്തി സന്ദർശിച്ചിരുന്നു. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻററിലും സി.പി.െഎ ആസ്ഥാനമായ എം.എൻ സ്മാരകത്തിലും എത്തി നേതൃത്വെത്ത കണ്ട െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബിെൻറ നേതൃത്വത്തിലുള്ള സംഘം പിളർപ്പുണ്ടായ സാഹചര്യം വിശദീകരിച്ചു.
എന്നാൽ, സി.പി.എം നേതൃത്വം സംഭവങ്ങളിൽ തങ്ങളുടെ അനിഷ്ടം െഎ.എൻ.എൽ നേതാക്കളോട് മറച്ചുവെച്ചില്ല. വ്യാഴാഴ്ച വൈകീട്ട് എ.കെ.ജി സെൻററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനെ കണ്ട വഹാബ് കഴിഞ്ഞ മൂന്നുവർഷമായി പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്നമാണിതെന്ന് വിശദീകരിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും മുമ്പ് പ്രശ്നം പരിഹരിക്കാനായാണ് പ്രസിഡൻറായ താൻ സംസ്ഥാന സെക്രേട്ടറിയറ്റ് കഴിഞ്ഞ ഞായറാഴ്ച എറണാകുളത്ത് വിളിച്ചത്. എന്നാൽ, യോഗത്തിൽ വിഷയം ചർച്ച ചെയ്ത് തീർക്കും മുമ്പ് മറുവിഭാഗം അലേങ്കാലപ്പെടുത്തി. ഇതാണ് പൊട്ടിത്തെറിയിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം െഎ.എൻ.എല്ലിലെ ആഭ്യന്തരപ്രശ്നം സർക്കാറിനും മുന്നണിക്കും അവമതിപ്പ് ഉണ്ടാക്കരുതെന്ന് തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി. പാർട്ടിക്കുള്ളിലെ പ്രശ്നം നിങ്ങൾതന്നെ പരിഹരിക്കണമെന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ച അദ്ദേഹം വിഷയം എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് അറിയിച്ചു.
എം.എൻ സ്മാരകത്തിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും വഹാബ് വിഭാഗം സന്ദർശിച്ച് തങ്ങളുടെ നിലപാട് വിശദീകരിച്ചു. ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമെന്നായിരുന്നു കാനത്തിെൻറ പ്രതികരണം. ഇന്ന് വൈകീട്ട് സി.പി.എം പി.ബിയംഗം കോടിയേരി ബാലകൃഷ്ണനെ കാണും. ശേഷമാവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുകയെന്നാണ് സൂചന. എ.പി. അബ്ദുൽ വഹാബിനൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നാസർകോയ, ഒ.പി.െഎ. കോയ, എൻ.കെ. അബ്ദുൽ അസീസ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

