Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധം ഭയന്ന്...

പ്രതിഷേധം ഭയന്ന് പിന്നോട്ടില്ലെന്ന് കണ്ണൂർ വി.സി; പുസ്തകം പഠിപ്പിക്കാൻ സമ്മതിക്കില്ലെന്നത് താലിബാൻ രീതി

text_fields
bookmark_border
പ്രതിഷേധം ഭയന്ന് പിന്നോട്ടില്ലെന്ന് കണ്ണൂർ വി.സി; പുസ്തകം പഠിപ്പിക്കാൻ സമ്മതിക്കില്ലെന്നത് താലിബാൻ രീതി
cancel

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പുസ്തകവിവാദത്തിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. പ്രതിഷേധം ഭയന്ന് തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. സർവകലാശാലയുടെ പി.ജി സിലബസ് പിൻവലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗോൾവാർക്കറും സവർക്കറുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളെ കുറിച്ച് പഠിക്കുേമ്പാൾ ബി.ജെ.പിയുടെ വളർച്ച എന്തെന്ന് വിദ്യാർഥികൾ മനസിലാക്കണം. അതിനായാണ് സിലബസിൽ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതെന്നും വൈസ് ചാൻസലർ പറഞ്ഞു. ഇവർക്കൊപ്പം മഹാത്മഗാന്ധി, ജവഹർലാൽ നെഹ്റു, അരബിന്ദോ എന്നിവരുടെ പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പഠിപ്പിക്കാൻ അനുവദിക്കില്ലെന്നത് താലിബാൻ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എസ് ഗോൾവാൾക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ പുസ്തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നത്.

എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങൾ ഉള്ളത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയ്യാറാക്കി എന്ന ആക്ഷേപവും സിലബസിനെതിരെ ഉയർന്നിരുന്നു. ഗവേണൻസ് മുഖ്യഘടകമായ കോഴ്സിൽ സിലബസ് നിർമിച്ച അധ്യാപകരുടെ താൽപര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തിൽ വേണ്ട ചർച്ചകൾ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ്‌ കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.

എം.എ പൊളിറ്റിക്കൽ സയൻസ് ആയിരുന്ന പി.ജി കോഴ്സ് ഈ വർഷം മുതലാണ് എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ആയി മാറിയത്. ഇന്ത്യയിൽ തന്നെ ഈ കോഴ്സ് കണ്ണൂർ സർവകലാശാലക്ക് കീഴിലെ ബ്രണ്ണൻ കോളജിൽ മാത്രമേ ഉള്ളൂ എന്നതിനാൽ ഇതിെൻറ സാധ്യതകളെക്കുറിച്ച് വിദ്യാർഥികൾ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം സംഘപരിവാർ ആശയ പ്രചാരണവുമായി സിലബസിൽ അടക്കം കൃത്യമായ ഇടപെടൽ നടത്താൻ അധികൃതർ ശ്രമിക്കുന്നത്.

2021 ജനുവരി 15ന് ആരംഭിച്ച കോഴ്സിൻ്റെ ആദ്യ സെമസ്റ്റർ സിലബസ് പ്രസിദ്ധീകരിച്ചത് ജനുവരി 30 നാണ്. ഇന്ത്യയിൽ മറ്റൊരിടത്തും സമാനമായ കോഴ്സ് ഇല്ല. അസിം പ്രേംജി സർവകലാശാലയിൽ എ.എ പബ്ലിക് പോളിസി ആൻ്റ് ഗവേണൻസ് ഉണ്ട്. സംഭവത്തിൽ വിദ്യാർഥി സംഘടനകളുടെയടക്കം വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Savarkarkannur university
News Summary - Kannur VC says he will not back down for fear of protest
Next Story