കണ്ണൂർ വാഴ്സിറ്റി ചോദ്യചോർച്ച: സിൻഡിക്കേറ്റ് റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി
text_fieldsകണ്ണൂര്‍: കണ്ണൂർ സർവകലാശാല ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വൈസ് ചാൻസലർ ചുമതലപ്പെടുത്തിയ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി. മേയ് അഞ്ചിന് നടക്കുന്ന അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സമിതിക്ക് വി.സി ഡോ. കെ.കെ. സാജുവിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം നിർദേശം നൽകി.
കണ്ണൂർ സർവകലാശാല നടത്തിയ ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പറാണ് ചോർന്നത്. സംഭവത്തിൽ കാസർകോട് പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പി. അജീഷിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. കണ്ണൂർ യൂനിവേഴ്സിറ്റിയുടെ പരാതിയിൽ അജീഷിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി.
കഴിഞ്ഞമാസം 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. പരീക്ഷയുടെ രണ്ടു മണിക്കൂർ മുമ്പ് പ്രിൻസിപ്പലിന്റെ ഇ- മെയിലിലേക്ക് അയച്ച ചോദ്യപേപ്പറാണ് ചോർന്നത്. ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വിദ്യാർഥികൾ ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് അയച്ചുവെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

