കണ്ണൂർ യൂനിവേഴ്സിറ്റി നിയമനം: നിയമനടപടികൾക്ക് സിൻഡിക്കേറ്റ് പിന്തുണ, ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശനം
text_fieldsകണ്ണൂർ: പ്രിയവർഗീസിന്റെ നിയമന നടപടികൾ മരവിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിനെതിരെ നിയമനടപടികളുമായി കണ്ണൂർ യൂനിവേഴ്സിറ്റി. ഗവർണറുടെ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് അനുമതി നൽകി. നാളെ തന്നെ ഇതുസംബന്ധിച്ച് ഹരജി നൽകുമെന്നാണ് സൂചന. വിഷയത്തിൽ ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന് സിൻഡിക്കേറ്റ് യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം റാങ്ക് നൽകിയ സിൻഡിക്കേറ്റ് നടപടി ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു. സിൻഡിക്കേറ്റ് തീരുമാനത്തിലുള്ള മുഴുവൻ തുടർനടപടികൾക്കും സ്റ്റേ ബാധകമാണ്.
വിഷയത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉൾപ്പെടെ മുഴുവൻ ബന്ധപ്പെട്ട കക്ഷികൾക്കും ഗവർണർ വെവ്വേറെ കാരണം കാണിക്കൽ നോട്ടീസും അയച്ചു. കണ്ണൂർ സർവകലാശാല നിയമത്തിലെ സെക്ഷൻ 7(3) പ്രകാരം ചാൻസലറായ ഗവർണർക്കുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.
അസോസിയേറ്റ് പ്രഫസർ നിയമനത്തിന് എട്ട് വർഷത്തെ അധ്യാപന പരിചയം വേണമെന്നത് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രിയ വർഗീസിനെ നിയമിക്കാൻ സർവകലാശാല റാങ്ക് പട്ടിക തയാറാക്കിയത്. നിയമനത്തിൽ പ്രഥമദൃഷ്ട്യാ നിയമലംഘനവും സ്വജനപക്ഷപാതവും നടന്നെന്ന് കഴിഞ്ഞദിവസം ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, പ്രിയ വർഗീസിന് രണ്ട് ദിവസത്തിനകം നിയമനോത്തരവ് നൽകുമെന്നും തനിക്കെതിരെ നടപടിയുണ്ടെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്നും ബുധനാഴ്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമന നടപടികൾ ഒന്നടങ്കം തടഞ്ഞ് ഗവർണറുടെ ഉത്തരവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.