ശരണ്യ റിമാൻഡിൽ; തെളിവെടുപ്പിനിടെ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും VIDEO
text_fieldsകണ്ണൂര്: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മാതാവിനെ തെളിവെടുപ്പി നെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. വീട്ടിലും കടൽക്കരയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കുട്ടിയുട െ മാതാവ് തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യക്ക് നേരെ രൂക്ഷപ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാ രും തടിച്ചു കൂടിയത്. ആദ്യം വീട്ടിലെത്തിച്ചപ്പോൾ അച്ചനും അമ്മയും അടക്കമുള്ളവർ ശകാരവാക്കുകളുമായി ശരണ്യക്ക് നേരെ പാഞ്ഞടുത്തു. അതേസമയം, കോടതിയിൽ ഹാജരാക്കിയ ശരണ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ന് ഉച്ചക്ക് ശേഷം തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ജനങ്ങൾ തടിച്ചുകൂടുമെന്നും അക്രമാസക്തമാകുമെന്നും സൂചന ലഭിച്ചതോടെ രാവിലത്തേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്നിന്ന് കാണാതായ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന് വിയാനെ രാവിലെയാണ് തയ്യിൽ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കരിങ്കല്ഭിത്തിക്കിടയില് തലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ മാതാവ് ശരണ്യ കുറ്റം സമ്മതിച്ചത്. കാമുകനൊപ്പം കഴിയാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. ശരണ്യയുടെയും കാമുകെൻറയും വാട്സാപ്പ് സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചു. കുഞ്ഞിനെ ഒഴിവാക്കിയാൽ സ്വീകരിക്കാെമന്നായിരുന്നു കാമുകെൻറ സന്ദേശം. ശാസ്ത്രീയ അന്വേഷണവും കേസിൽ വഴിത്തിരിവായി. ശരണ്യയുടെ വസ്ത്രത്തിലും കിടന്ന ബെഡ്ഷീറ്റിലും കടൽവെള്ളത്തിെൻറ അംശം കണ്ടെത്തി. രണ്ടുതവണ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞതായാണ് പൊലീസിന് നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.