Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കുഞ്ഞിനെയെടുത്ത് വായ പൊത്തി തല പാറക്കല്ലിൽ ഇടിച്ച് മരണം ഉറപ്പുവരുത്തി

text_fields
bookmark_border
കുഞ്ഞിനെയെടുത്ത് വായ പൊത്തി തല പാറക്കല്ലിൽ ഇടിച്ച് മരണം ഉറപ്പുവരുത്തി
cancel

കണ്ണൂര്‍: ഒരു നാടിനെ നടുക്കിയ പിഞ്ചുകുഞ്ഞിെൻറ കൊലപാതകത്തിൽ ദുരൂഹതയഴിഞ്ഞത് പൊലീസിെൻറ കൃത്യമായ ഇടപെടലിലൂടെ. അമ്മയുടെ കൊടുംക്രൂരതയും അതിബുദ്ധിയും പൊള ിഞ്ഞത് ശാസ്ത്രീയ പരിശോധനയിലൂടെയും പൊലീസിെൻറ കൃത്യമായ ചോദ്യംചെയ്യലിലൂടെ യും.

വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ വിയാൻ എന്ന ഒന്നരവയസ്സുകാരെൻറ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിലാണ് കുട്ടിയുടെ മാതാവിനെ പൊലീസ് അറസ് റ്റ് ചെയ്തത്. കണ്ണൂര്‍ തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകെൻറ മൃതദേഹമായിരുന്നു തിങ്കളാഴ്ച രാവിലെ തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുട്ടിയുടെ മാതാവ് ശരണ്യ കുറ്റം സമ്മതിച്ചത്. മൂർധാവിലേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കുട്ടിയെ തലക്കടിച്ച് കടലിലേക്ക് എറിയുകയായിരുന്നു. കുട്ടി കടൽവെള്ളം കുടിച്ചിട്ടില്ല. ഇതോടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

കാമുകനൊപ്പം കഴിയാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. ശരണ്യയും കാമുകനും നടത്തിയ വാട്സ്ആപ് സന്ദേശം പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ കാമുകനുമായി നടത്തിയ സന്ദേശമാണ് കേസിൽ വഴിത്തിരിവായത്. കുഞ്ഞിനെ ഒഴിവാക്കിയാൽ സ്വീകരിക്കാെമന്നായിരുന്നു കാമുകെൻറ വാട്സ്ആപ് സന്ദേശം.

കൂടാതെ, ശാസ്ത്രീയ അന്വേഷണവും കേസിൽ വഴിത്തിരിവായി. ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിലും കിടന്ന ബെഡ്ഷീറ്റിലും കടൽവെള്ളത്തിെൻറയും ഉപ്പിെൻറയും അംശം കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം പ്രണവിനെയും ശരണ്യയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ഇവർ പരസ്പരം കുറ്റംചാർത്തുകയായിരുന്നു ആദ്യം ചെയ്തത്. എന്നാൽ, ശരണ്യയുടെ മൊഴിയിൽ കൂടുതൽ വൈരുധ്യങ്ങൾ തോന്നിയതിനാൽ പൊലീസിെൻറ സംശയം ഇവരിലേക്കു നീങ്ങിയിരുന്നു.

നടുങ്ങി തയ്യിൽ നിവാസികൾ
കണ്ണൂർ: ശരണ്യ കുട്ടിയെ കൊന്നത് അതിക്രൂരമായ രീതിയിലെന്ന് പൊലീസിന് നൽകിയ മൊഴി. രാത്രി 2.45ഓടെ ഭർത്താവ് പ്രണവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്ത് ശരണ്യ കടപ്പുറത്തേക്കു നീങ്ങി. ആദ്യം പാറക്കല്ലിൽ കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. തുടർന്ന് ഉച്ചത്തിൽ കുഞ്ഞ് നിലവിളിച്ചതിനെ തുടർന്ന് വീണ്ടും കുഞ്ഞിനെയെടുത്ത് വായ പൊത്തി തല പാറക്കല്ലിൽ ഇടിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു.
കടലിലേക്ക് വലിച്ചെറിഞ്ഞെങ്കിലും മൃതദേഹം തീരത്തടിച്ച് കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. കുഞ്ഞിെൻറ മരണം ഉറപ്പുവരുത്തിയതിനുശേഷം ശരണ്യ വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSharanya KannurKannur Child Murder
News Summary - Kannur Murder Sharanya-Kerala News
Next Story