Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ, കരുണ...

കണ്ണൂർ, കരുണ ഒാർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി

text_fields
bookmark_border
കണ്ണൂർ, കരുണ ഒാർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി
cancel

ന്യൂഡൽഹി: കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിൽ മെറിറ്റ് അട്ടിമറിച്ച് നടത ്തിയ വിദ്യാർഥി പ്രവേശനം ക്രമപ്പെടുത്താൻ ഒത്തുകളിച്ച ഭരണ-പ്രതിപക്ഷ പാർട്ടികൾക്ക് സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടി. വിവാദമുയർത്തിയ കേരള പ്രഫഷനൽ കോളജ് പ്രവേശന ക്രമപ്പെടുത്തൽ ഒാർഡിനൻസ്-2017 സുപ്രീംകോടതി റദ്ദാക്കി.
ഇടതുസർക്കാർ കൊണ്ടുവരുകയും പ്രതിപക്ഷ പിന്തുണയോടെ നിയമസഭ പാസാക്കുകയും സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ ഒപ്പുവെക്കുകയും ചെയ്ത ഒാർഡിനൻസാണ് ക്രമവിരുദ്ധമെന്നു കണ്ട് റദ്ദാക്കിയത്.

ഏപ്രിൽ അഞ്ചിന് കൊണ്ടുവന്ന ഒാർഡിനൻസ് 24 മണിക്കൂറിനകം മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ ഹരജി പരിഗണിച്ച് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവ് മറികടക്കാൻ നടപടിക്രമങ്ങൾ ദുരുപയോഗിച്ച് സർക്കാർ ഇറക്കിയതാണ് ഒാർഡിനൻസ് എന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, ഇന്ദിര ബാനർജി എന്നിവർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു നടപടി വഴി നീതിപീഠത്തിെൻറ അധികാരത്തിലും പ്രവർത്തനത്തിലും കൈകടത്താനുള്ള ശ്രമമാണ് നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

പ്രസ്റ്റീജ് എജുക്കേഷനൽ ട്രസ്റ്റ് നടത്തുന്ന കണ്ണൂർ മെഡിക്കൽ കോളജ്, സേഫ് െഡവലപ്മെൻറ് ആംസ് ട്രസ്റ്റ് നടത്തുന്ന കരുണ മെഡിക്കൽ കോളജ് എന്നീ സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് ഒാർഡിനൻസ്. 2016-17ൽ ഇൗ കോളജുകളിലേക്ക് നടത്തിയ പ്രവേശനം മേൽനോട്ട സമിതി റദ്ദാക്കി. പ്രവേശനപരീക്ഷ പോലും എഴുതാതെ വൻതുക തലവരി നൽകിയാണ് പ്രവേശനം നേടിയതെന്ന് മേൽനോട്ട സമിതിയായ ജസ്റ്റിസ് െജയിംസ് കമ്മിറ്റി കണ്ടെത്തി. കണ്ണൂർ മെഡിക്കൽ കോളജിൽ 150ഉം കരുണയിൽ 30ഉം വിദ്യാർഥികളാണ് പ്രവേശനം നേടിയത്.

കോളജ് മാനേജ്മെൻറുകൾ ഹൈകോടതിയെയും തുടർന്ന് സുപ്രീംകോടതിെയയും സമീപിച്ചെങ്കിലും കടുത്ത വിമർശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇത് മറികടക്കാനാണ് വിദ്യാർഥി പ്രവേശനം ക്രമപ്പെടുത്തി സർക്കാർ ഒാർഡിനൻസ് ഇറക്കിയത്.

ഈ വര്‍ഷം എം.ബി.ബി.എസ് പ്രവേശനം അനുവദിക്കണമെങ്കില്‍ 2016-17 വര്‍ഷത്തെ വിദ്യാര്‍ഥികളിൽനിന്ന് വാങ്ങിയ ഫീസ് ഇരട്ടിയായി മടക്കി നല്‍കണമെന്ന് കണ്ണൂർ മെഡിക്കൽ കോളജിെൻറ ഹരജിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസം അഴിമതിയിൽ മുങ്ങി –സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിയെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസം കച്ചവടമായി മാറി. തലവരിപ്പണം യാഥാർഥ്യമാണ്. വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാണെങ്കിലും പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര വാക്കാൽ പരമാർശിച്ചു.
കേരളത്തിലെ നാല് മെഡിക്കൽ കോളജിലെ എ.ബി.ബി.എസ് പ്രവേശനത്തിന് ൈഹകോടതി അനുമതി നൽകിയതിനെതിരെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ നൽകിയ ഹരജി പരിഗണിച്ചേപ്പാഴായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. മെഡിക്കൽ കൗൺസിലിെൻറ പ്രവർത്തനത്തിലും പിഴവുകൾ ഉണ്ടെന്ന് കോടതി പറഞ്ഞു.
മെഡിക്കൽ കൗൺസിലിൽ ചില കള്ളനാണയങ്ങൾ ഉണ്ട്. അത് ആരെന്നറിയാം, പരസ്യമായി പറയുന്നില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. ഹരജിയിൽ ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും.
കോളജുകളിലെ സൗകര്യങ്ങള്‍ ഉടനടി പരിശോധിച്ചു കൂടേയെന്ന് കോടതി ചോദിച്ചെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ എതിര്‍ത്തു. തൊടുപുഴ അൽ അസ്ഹർ, വയനാട് ഡി.എം, വാണിയംകുളം പി.കെ. ദാസ്, വർക്കല എസ്.ആർ മെഡിക്കൽ കോളജുകളിലെ പ്രവേശനം സംബന്ധിച്ചതാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKerala OrdinanceKannur-karuna OrdinanceKannur-karuna Medical Collegesupreme court
News Summary - Kannur, Kruna Ordinance Cancelled by Court - Kerala News
Next Story