കളവ് പിടിക്കപ്പെട്ടതിന്റെ ജാള്യത്തില്‍ പഞ്ചായത്ത് പ്രസിഡൻറും സി.പി.എമ്മും കള്ളപ്രചാരണം നടത്തുന്നു
text_fieldsഇരിട്ടി: മരിച്ച ആളുടെ പെന്ഷന് തുക കള്ള ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തില്‍ കളവ് തെളിവുകളോടെ പിടിക്കപ്പെട്ടതിെൻറ ജാള്യത്തില്‍ പായം പഞ്ചായത്ത് പ്രസിഡൻറും സി.പി.എമ്മും കള്ളപ്രചാരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലായിരുന്ന കിളിയന്തറ സർവിസ് സഹകരണ ബാങ്ക് ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുത്ത് ബാങ്ക് സെക്രട്ടറിയായ ഇന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് ബാങ്കില്‍ ജോലി ചെയ്യാതെ ഏതാണ്ട് പതിനേഴ് ലക്ഷത്തോളം രൂപ ശമ്പളമായി എഴുതിയെടുത്തത് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായിരുന്നു. നിലവില്‍ മാടത്തിയില്‍ സ്റ്റേഡിയം നിര്‍മാണത്തിന് ഒരു സര്‍ക്കാര്‍ അനുമതിയും ലഭിച്ചിട്ടില്ല.
പഴശ്ശി ഡാമിലെ ഷട്ടര്‍ അടച്ചാല്‍ പൂർണമായി വെള്ളത്തിനടിയില്‍ ആകുന്ന മാടത്തിയിലെ പഴശ്ശി പദ്ധതി പ്രദേശത്ത് ഒരു അനുമതിയുമില്ലാതെ മണ്ണിട്ട് നികത്തിയത് സര്‍ക്കാര്‍ ചെലവിലുള്ള കൊള്ളതന്നെയാണ്. പഞ്ചായത്ത് പ്രസിഡൻറും സി.പി.എം നേതാക്കളും കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൗസുവിെൻറ മക്കളുമായി ചര്‍ച്ച നടത്തിയെന്ന് പരസ്യമായി പറഞ്ഞ് അളപ്ര വാര്‍ഡിലെ പഞ്ചായത്ത് മെംബറും പഞ്ചായത്ത് സാമൂഹിക ക്ഷേമ സ്ഥിരംസമിതി കമ്മിറ്റി ചെയര്‍പേഴ്സനായ കെ.കെ. വിമലയാണ്.
പായം പഞ്ചായത്തില്‍ ഇതുപോലെ മരണപ്പെട്ട പലരുടെയും പെന്ഷന് അനര്‍ഹമായി തട്ടിയെടുത്തതായി സംശയിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടാന്‍ ശക്തമായ സമര പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻറ് തോമസ് വര്‍ഗീസ്, മണ്ഡലം പ്രസിഡൻറ് ഷൈജന്‍ ജേക്കബ്ബ്, ബ്ലോക്ക് സെക്രട്ടറി മൂര്യന്‍ രവീന്ദ്രന്, ബൈജു ആറാംഞ്ചേരി, ഹംസ നാരോന്‍, റയിസ് കണിയറക്കല്‍ എന്നിവര്‍ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.