അശ്ലീലസന്ദേശം: മേയർക്കും കൗൺസിലർക്കുമെതിരെ കേസെടുത്തു
text_fieldsകണ്ണൂര്: കണ്ണൂർ കോർപറേഷൻ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീലസന്ദേശം വന്നതിനെ തുടർന്ന് ഗ്രൂപ്പ് അഡ്മിനായ മേയർ ഇ.പി. ലത, സന്ദേശമയച്ച സി.പി.എം കൗൺസിലർ ടി. രവീന്ദ്രൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഐ.ടി ആക്ടിലെ 67 എ വകുപ്പ് പ്രകാരമാണ് നടപടിയെന്ന് കണ്ണൂർ ടൗൺ എസ്.െഎ ശ്രീജിത് കൊടേരി പറഞ്ഞു.
കോർപറേഷെൻറ ഒൗദ്യോഗിക ഗ്രൂപ്പെന്ന നിലയിൽ പ്രവർത്തിച്ച വാട്സ്ആപ് ഗ്രൂപ്പിൽ വന്ന ചില ശബ്ദസന്ദേശങ്ങൾ മനുഷ്യമനസ്സിനെ ദുഷിപ്പിക്കുന്നതും മലിനീകരിക്കുന്നതുമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോർപറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ സുമ ബാലകൃഷ്ണൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കൗൺസിലേഴ്സ് എന്നുപേരുള്ള വാട്സ്ആപ് ഗ്രൂപ്പിൽ സി.പി.എം കൗൺസിലറായ ടി. രവീന്ദ്രൻ ഒക്ടോബർ 17നാണ് പരാതിക്കാധാരമായ ശബ്ദസന്ദേശമയച്ചത്.
കോർപറേഷനിലെ ഒരു കൗൺസിലറുടെ ഭർത്താവും സി.പി.എം നേതാവുമായ ആൾ ഒരു സ്ത്രീയോട് സംസാരിക്കുന്ന കാര്യങ്ങളായിരുന്നു ഇതിെൻറ ഉള്ളടക്കം. ശബ്ദസന്ദേശത്തിൽ അശ്ലീല പരാമർശങ്ങളുമുണ്ടായിരുന്നു. സേന്ദശമെത്തിയതിനെ തുടർന്ന് മേയർ ഗ്രൂപ്പിൽനിന്ന് പുറത്തുപോയി. മറ്റൊരു അഡ്മിനായ അംഗം ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തു.
നിയമപരമായി മുന്നോട്ടുപോകുന്നതിനൊപ്പം കൈവിട്ട കോർപറേഷൻ ഭരണം തിരികെ പിടിക്കുന്നതിനുള്ള അവസരമാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. എൽ.ഡി.എഫിനും യു.ഡി.എഫിനും കോർപറേഷനിൽ തുല്യ അംഗബലമാണുള്ളത്. കോൺഗ്രസ് വിമതനായി മത്സരിച്ച പി.കെ. രാഗേഷിെൻറ ബലത്തിലാണ് സി.പി.എം ഭരണം നടത്തുന്നത്.
രാഗേഷുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. അതിനിടെ, സി.പി.എമ്മിെൻറ കോർപറേഷൻ പാർലെമൻററി പാർട്ടി യോഗം ചേർന്ന് കോൺഗ്രസിെൻറ നീക്കങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.