Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫിന് ജയം; സുമ...

യു.ഡി.എഫിന് ജയം; സുമ ബാലകൃഷ്ണൻ കണ്ണൂർ മേയർ

text_fields
bookmark_border
യു.ഡി.എഫിന് ജയം; സുമ ബാലകൃഷ്ണൻ കണ്ണൂർ മേയർ
cancel

കണ്ണൂർ: കണ്ണൂർ കോർപറേഷെൻറ പുതിയ മേയറായി യു.ഡി.എഫിലെ സുമ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മുൻ മേയറും എൽ.ഡി.എഫ് കൗൺസിലറുമായ ഇ.പി. ലതയെ പരാജയപ്പെടുത്തിയാണ് സുമ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 25നെതിരെ 28 വോട്ടുകൾക്കാണ് സുമ ബാലകൃഷ്ണൻ വിജയിച്ചത്. സി.പി.എം കൗൺസിലർ റോജയുടെ വോട്ട് അസാധുവായി. ആഗസ്റ്റ് 17ന് യു.ഡി.എഫ് അവിശ്വാസത്തിലൂടെ മേയർസ്ഥാനത്തുനിന്ന് സി.പി.എമ്മിലെ ഇ.പി. ലതയെ പുറത്താക്കിയിരുന്നു. തുടർന്നാണ് പുതിയ മേയർ തെരഞ്ഞെടുപ്പ് നടന്നത്.

നാലു വർഷേത്താളം എൽ.ഡി.എഫിനൊപ്പം നിന്ന, കോൺഗ്രസ് വിമതനായി ജയിച്ച പി.കെ. രാഗേഷ് യു.ഡി.എഫ് പക്ഷത്തേക്ക് കൂറുമാറി അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഇ.പി. ലതക്ക് മേയർസ്ഥാനം നഷ്ടമായത്. ഇതേതുടർന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു.

ജില്ല കലക്ടർ ടി.വി. സുഭാഷിെൻറ അധ്യക്ഷതയിൽ രാവിലെ 11ന് കോർപറേഷൻ ഹാളിലാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്. 55 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 26ഉം യു.ഡി.എഫിന് 28ഉം അംഗങ്ങളാണ് ഉള്ളത്. സി.പി.എമ്മിലെ ഒരംഗം മരിച്ചതോടെയാണ് എൽ.ഡി.എഫിെൻറ കൗൺസിലിലെ അംഗബലം 26 ആയി കുറഞ്ഞത്. കോൺഗ്രസ്-മുസ്ലിം ലീഗ് ധാരണപ്രകാരം ആറുമാസം കോൺഗ്രസും അടുത്ത ആറുമാസം മുസ്ലിം ലീഗും മേയർപദവി പങ്കിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsmalayalam newskannur corporation election
News Summary - kannur corporation election today -kerala news
Next Story