Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രണ്ണൻ കോളജ് മാഗസിൻ...

ബ്രണ്ണൻ കോളജ് മാഗസിൻ വിവാദം: സ്റ്റാഫ് എഡിറ്റർ ഉൾപ്പെടെ 13 പേർക്കെതിരെ കേസ്

text_fields
bookmark_border
ബ്രണ്ണൻ കോളജ് മാഗസിൻ വിവാദം: സ്റ്റാഫ് എഡിറ്റർ ഉൾപ്പെടെ 13 പേർക്കെതിരെ കേസ്
cancel

തലശ്ശേരി: കോളജ് മാഗസിനിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിലൂടെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിച്ചുവെന്ന പരാതിയിൽ ധർമടം ഗവ. ബ്രണ്ണൻ കോളജിലെ അധ്യാപകനും വിദ്യാർഥികളും ഉൾപ്പെടെ 13 പേർക്കെതിരെ ധർമടം പൊലീസ് കേസെടുത്തു. സ്റ്റാഫ് എഡിറ്റർ ഇൻ ചീഫ് കെ.വി. സുധാകരൻ, സ്റ്റുഡൻറ് എഡിറ്റർ അതുൽ രാജ്, സഹീർ ഖാലിൽ, കെ. അമൽ, ഇ.കെ. അനുരാഗ്, അതുൽ ജോൺസ്, വിപിൻ, സിറിൽ സബിയാൻ, അനുശ്രീ, എൻ.വി. അഹല്യ, കെ.വി. സിനാൻ, സനന്ത്കുമാർ, അക്ഷയ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. എ.ബി.വി.പി ജില്ല കൺവീനർ പ്രേംസായിയുടെ പരാതിയിലാണ് കേസെടുത്തത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഒാണർ ആക്ട് 1971 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ വെള്ളിയാഴ്ച കോളജിലേക്ക് മാർച്ച് നടത്തി. 

വിവാദമായ രണ്ട് പേജുകൾ മാഗസിനിൽ നിന്ന് പിൻവലിക്കാൻ കഴിഞ്ഞ ദിവസം കോളജ് കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.  12ഉം 84ഉം പേജുകളാണ് പിൻവലിച്ചത്. ദേശീയഗാനത്തെയും ദേശീയ പതാകയെയും അധിക്ഷേപിച്ച ബ്രണ്ണൻ കോളജ് മാഗസിൻ പൂർണമായും പിൻവലിക്കണമെന്നും എഡിറ്റോറിയൽ ബോർഡിലെ മുഴുവനാളുകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രവർത്തകർ ബ്രണ്ണൻ കോളജിലേക്ക് മാർച്ച് നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brennan college magazine
News Summary - Kannur Brennan College magazine
Next Story