കണ്ണൂര്‍ വിമാനത്താവളം: എയര്‍ കേരള ധാരണപത്രം തിങ്കളാഴ്ച ഒപ്പുവെക്കും
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് നവജീവന്‍ പകര്‍ന്ന് എയര്‍ കേരള എയര്‍ലൈന്‍ ധാരണപത്രം തിങ്കളാഴ്ച ഒപ്പുവെക്കും. പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന എയര്‍ കേരള എയര്‍ലൈന്‍, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സർവിസ് ആരംഭിക്കുന്നതിന്റെ ധാരണപത്രമാണ് തിങ്കളാഴ്ച കിയാലുമായി ഒപ്പുവെക്കുന്നത്.
2018 ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനംചെയ്ത കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ നവംബര്‍വരെ 64 ലക്ഷം പേരാണ് യാത്രചെയ്തത്. 2022-23 വര്‍ഷത്തില്‍ ഇവിടെ മുന്‍ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധനയുണ്ടായി. 2022-24ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധനവുണ്ടായി. സര്‍വിസുകളുടെ എണ്ണത്തിലും ഈ വര്‍ഷം 36 ശതമാനം വര്‍ധനയുണ്ടായിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍വരെ വിമാനത്താവളത്തില്‍ 2381 ടണ്‍ ചരക്ക് കൈകാര്യം ചെയ്തു.
ചരക്കുനീക്കത്തില്‍ ഈ വര്‍ഷം 25 ശതമാനം വര്‍ധനയുണ്ടായി. വിമാനത്താവളത്തില്‍ നിർമിച്ച 59,000 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള അന്താരാഷ്ട്ര കാര്‍ഗോ ടെര്‍മിനലിന്റെ ഉദ്ഘാടനം ഉടന്‍ നടക്കും. എയര്‍ കേരള എയര്‍ലൈന്‍ സർവിസ് ആരംഭിച്ചാൽ വിമാനത്താവളത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

