Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രൈസ്തവ സഭകൾ...

ക്രൈസ്തവ സഭകൾ ബി.ജെ.പിയോട് അടുക്കണം –കണ്ണന്താനം

text_fields
bookmark_border
ക്രൈസ്തവ സഭകൾ ബി.ജെ.പിയോട് അടുക്കണം –കണ്ണന്താനം
cancel

തിരുവനന്തപുരം: ബി.െജ.പിയും ക്രൈസ്തവ സഭകളും തമ്മിലെ അകലത്തിെൻറ കാരണം മനസ്സിലാകുന്നിെല്ലന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ബി.ജെ.പി അധികാരത്തിലേറിയാൽ വൈദികർ ഉൾപ്പെടെ ക്രൈസ്തവർക്ക് ജീവിക്കാൻ കഴിയിെല്ലന്നായിരുന്നു പ്രചാരണം. എന്നാൽ, ബി.ജെ.പി അധികാരത്തിലേറി മൂന്നരവർഷമായിട്ടും ഒരു പള്ളിക്കും ഒന്നും സംഭവിച്ചില്ല. എന്നിട്ടും സഭയും ബി.ജെ.പിയും തമ്മിലെ അകലം തുടരുന്നു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ ഏറ്റവുംകൂടുതൽ കാരുണ്യപ്രവർത്തനം നടത്തുന്ന ക്രൈസ്ത സഭകൾക്ക് കേന്ദ്രസർക്കാറിെന ആവശ്യമാണ്. സഭകൾക്കും സർക്കാറിനും യോജിച്ച് പ്രവർത്തിക്കാൻ സാധിക്കണം. സമീപകാലത്ത് മൂന്നോ നാലോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 130 കോടി ജനങ്ങളുള്ള ഇൗ രാജ്യത്ത് അവിടവിടെ ചില പ്രശ്നങ്ങൾ ഉണ്ടാകാം. കേരള റീജനൽ ലത്തീൻ കത്തോലിക്ക കൗൺസിൽ (കെ.ആർ.എൽ.സി.സി) 31ാം ജനറൽ അസംബ്ലി ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.

ജനത്തിനൊപ്പംനിന്ന് സമൂഹത്തിൽ പുരോഗമനപരമായ മാറ്റം വരുത്താൻ ധൈര്യം കാട്ടുന്ന രാഷ്ട്രീയത്തിനൊപ്പമാണ് നിങ്ങൾ നിൽക്കേണ്ടത്. അതിന് ഇടത്, വലത്, മധ്യം എന്ന വേർതിരിവ് ആവശ്യമില്ല. കേരളത്തിലെ എം.പി, എം.എൽ.എമാരുടെ പ്രധാന പണി കല്യാണം കൂടലും മരണവീട് സന്ദർശനവുമാണ്. വികസനം കൊണ്ടുവരലാണ് തെൻറ പണിയെന്ന് ചിന്തിക്കാനും പറയാനും അവർക്ക് ൈധര്യം വേണം- കണ്ണന്താനം പറഞ്ഞു.

ഒാഖി ഉണ്ടായതല്ല; അനാസ്ഥമൂലം ഉണ്ടാക്കിയതാണെന്ന് അധ്യക്ഷത വഹിച്ച ആർച്ച് ബിഷപ് ഡോ.എം. സൂസൈപാക്യം കുറ്റപ്പെടുത്തി. ദുരന്തത്തിൽ അകെപ്പട്ടവെര പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനത്തിൽ സഹകരണ മനോഭാവം തുടരണമെന്നും സൂസൈപാക്യം ആവശ്യപ്പെട്ടു. നിയുക്ത ആലപ്പുഴ സഹായമെത്രാൻ ഡോ. ജയിംസ് ആനപറമ്പിലിനെ ബിഷപ് ഡോ. സ്റ്റാൻലി റോമൻ അനുമോദിച്ചു. ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പുമാരായ ജോസഫ് കാരിയിൽ, സ്റ്റീഫൻ അത്തിപ്പൊഴിയിൽ, വർഗീസ് ചക്കാലക്കൽ, സെബാസ്റ്റ്യൻ തെക്കത്തച്ചേരി, കെ.ആർ.എൽ.സി.സി ഭാരവാഹികളായ ഷാജി ജോർജ്, സ്മിത ബിജോയ്, ആൻറണി ആൽബർട്ട്, ആൻറണി നെറോണ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAlphones KannanthanamBJPBJP
News Summary - Kannanthanam on Christians-kerala News
Next Story