Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആധാർ: ബയോമെട്രിക് ...

ആധാർ: ബയോമെട്രിക് വിവരങ്ങൾ ചോർത്താനാവില്ല – കണ്ണന്താനം

text_fields
bookmark_border
kannanthanam
cancel

കൊച്ചി: ആധാർ വിവരങ്ങൾ ചോർന്നെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ബയോമെട്രിക് വിവരങ്ങൾ ചോർത്താനാവില്ല. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ആധാർ വിവരങ്ങളെന്ന പേരിൽ പുറത്തുവരുന്നത് പേരും വിലാസവുമാണ്. മറ്റ് കാര്യങ്ങൾക്കായി ചോദിക്കുന്ന ഇ-മെയിൽ വിലാസം പോലും ആധാറിൽ ചേർക്കുന്നില്ല. വിരലടയാളം, കൃഷ്ണമണി ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങൾ എവിടെയെങ്കിലും ചോർന്നതായി റിപ്പോർട്ടില്ല. പിന്നെയെന്തിനാണ് ഇത്തരം വാർത്തകളും പ്രശ്നങ്ങളുമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം ഭാര്യയോടു പറയാത്ത കാര്യങ്ങൾപോലും വെള്ളക്കാരനോടു പറയാനോ പരിശോധനയെന്ന പേരിൽ തുണിയഴിച്ച് നിൽക്കാനോ ആർക്കും ബുദ്ധിമുട്ടില്ല. സ്വന്തം രാജ്യത്തെ സർക്കാർ പേരും വിലാസവും ചോദിക്കുമ്പോൾ മാത്രമാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന ആക്ഷേപവും സമരവും ഉണ്ടാകുന്നത്. രാജ്യത്തിെൻറ ഡിജിറ്റൽ ഭാവിക്കായി എന്തു സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഐ.ടി സമൂഹം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.ചര്‍ച്ചകളും സംവാദങ്ങളും ക്രോഡീകരിച്ച വിശദ റിപ്പോര്‍ട്ട് കേന്ദ്ര-സംസ്ഥാന- സര്‍ക്കാറുകള്‍ക്ക് കൈമാറുമെന്ന് നന്ദി പറഞ്ഞ കേരള ഐ.ടി ഉന്നതാധികാര സമിതി അംഗം ക്രിസ് ഗോപാലകൃഷ്ണൻ അറിയിച്ചു. ഡാറ്റ നിയന്ത്രണത്തിന് നിയമനിർമാണം നടത്താന്‍ കേന്ദ്രസഹകരണം ആവശ്യമാണ്. പ്രതീക്ഷിക്കുന്നതിെനക്കാൾ നേരത്തേ രണ്ടാം ഉച്ചകോടി നടത്തിയേക്കുമെന്നും കൊച്ചി തന്നെയായിരിക്കും വേദിയെന്നും അദ്ദേഹം പറഞ്ഞു. നാസ്കോം പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, ഐ.ടി സെക്രട്ടറി എം. ശിവശങ്കരൻ, കെ.പി.എം.ജി ഇന്ത്യ ചെയർമാൻ അരുൺകുമാർ, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ മനോജ് നായര്‍ എന്നിവർ പങ്കെടുത്തു. രണ്ടുദിവസത്തെ ഉച്ചകോടിയിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 700ഓളം കമ്പനികളുടെ സി.ഇ.ഒമാരടക്കം 2100 പ്രതിനിധികൾ പങ്കെടുത്തു. വിവിധ സെഷനുകളിലായി മുപ്പതോളം വിദഗ്ധർ പ്രഭാഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAlphonse KannanthanamHash future
News Summary - Kannanthanam on aadhar-Kerala News
Next Story