തലക്ക് വെളിവുള്ള ആരും കോൺഗ്രസിനൊപ്പം പോകില്ലെന്ന് കാനം
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രൂപരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. സഖ്യവും സഹകരണവും സംബന്ധിച്ച് പാർട്ടി കോൺഗ്രസാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്ത കോട്ടയത്തെ പൊതുയോഗത്തില്‍ െവച്ചായിരുന്നു തിരുവഞ്ചൂർ സി.പി.ഐയെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. 1969 മുതല്‍ 77വരെ അച്യുതമേനോെൻറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ മികച്ച ഭരണമാണ് കാഴ്ചെവച്ചത്. അപ്പോള്‍ സി.പി.ഐയും -കോണ്‍ഗ്രസും ഒറ്റക്കെട്ടായിരുന്നു. ആ സുവര്‍ണ കാലഘട്ടം മടക്കിക്കൊണ്ടുവരുന്നതിന് സി.പി.ഐ യു.ഡി.എഫിെൻറ ഭാഗമാകണമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. കുറിഞ്ഞി ഉദ്യാന വിഷയത്തിൽ മന്ത്രി എം.എം. മണിയുടെ ആരോപണത്തിന് പാർട്ടിയുടെ ജില്ല സെക്രട്ടറി മറുപടി പറയുമെന്നും കാനം പറഞ്ഞു.
ഒരു കക്ഷിയെയും പുതുതായി ക്ഷണിച്ചിട്ടില്ല -ചെന്നിത്തല
പത്തനാപുരം: ഒരു കക്ഷിയെയും യു.ഡി.എഫിലേക്ക് പുതുതായി ക്ഷണിച്ചിട്ടില്ലെന്നും മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്നും രമേശ് ചെന്നിത്തല. കാനത്തിെൻറ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബന്ധത്തെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.