Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാനം രാജേന്ദ്രൻ:...

കാനം രാജേന്ദ്രൻ: നിലപാടുകളിലെ കാർക്കശ്യം

text_fields
bookmark_border
cpi kanam rajendran
cancel
camera_alt

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയുംതെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ ജനറൽ സെക്രട്ടറി ഡി. രാജയോടൊപ്പം സദസ്സിനെ അഭിവാദ്യം ചെയ്യുന്നു -പി.ബി. ബിജു

മലപ്പുറം: കെ.ഇ. ഇസ്മയിലിനെ പിന്നോട്ടുതള്ളിയാണ് സി.പി.െഎ സംസ്ഥാന നേതൃത്വത്തിെൻറ കടിഞ്ഞാൺ കാനം രാജേന്ദ്രൻ പിടിച്ചെടുക്കുന്നത്. എൽ.ഡി.എഫിലെ തിരുത്തൽ ശക്തിയെന്ന ഖ്യാതിയും ഇതിനിടെ കാനം നേടിയെടുത്തു. സി.പി.എമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനൊപ്പം ജനകീയ വിഷയങ്ങളിലെ കാനത്തിന്‍റെ നിലപാടും പാർട്ടി പ്രവർത്തകരുടെ ഇഷ്ടം പിടിച്ചുപറ്റി.

നിലമ്പൂർ മാേവാവാദി വെടിവെപ്പ്, തോമസ് ചാണ്ടി രാജിവിവാദം, ലോ അക്കാദമി സമരം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങിയവയിെലല്ലാം കാനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. സി.പി.എമ്മിനെ വെല്ലുവിളിച്ചുള്ള ശൈലി പ്രവർത്തകർക്കുണ്ടാക്കിയ ഉണർവ് വലുതാണ്. 1950ല്‍ കോട്ടയം വാഴൂരിനടുത്ത് കാനത്ത് ജനിച്ച രാജേന്ദ്രൻ വാഴൂര്‍ എസ്.വി.ആര്‍.എൻ.എസ്.എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇൻറര്‍നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.

എ.ഐ.എസ്.എഫിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകനായ അേദ്ദഹം 1970ല്‍ സംസ്ഥാന സെക്രട്ടറിയായി. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢിയും സി.കെ. ചന്ദ്രപ്പനും എ.ഐ.വൈ.എഫ് പ്രസിഡൻറും ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോള്‍ കാനമായിരുന്നു കേരളത്തിലെ പ്രമുഖനേതാവ്. എ.ഐ.വൈ.എഫ് ദേശീയ വൈസ് പ്രസിഡൻറായും പ്രവര്‍ത്തിച്ചു. 1970ല്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് സംസ്ഥാന എക്സിക്യൂട്ടിവിലും അംഗമായി.

യുവജനരംഗത്തുനിന്ന് നേരിട്ട് തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്. തൊഴിലാളി മേഖലയിലെ പരിചയസമ്പത്ത് കൂടുതല്‍ കരുത്തുറ്റവനാക്കി. 1970ല്‍ കേരള സ്റ്റേറ്റ് ട്രേഡ് യൂനിയൻ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തി. ഈ ഘട്ടത്തിലാണ് അസംഘടിത മേഖല, പുത്തന്‍തലമുറ ബാങ്കുകൾ, ഐ.ടി സ്ഥാപനങ്ങൾ, സിനിമമേഖല തുടങ്ങിയവയിലുൾപ്പെടെ പുതിയ യൂനിയനുകളുണ്ടാക്കിയത്.

നിര്‍മാണമേഖലയിലെ അസംഘടിത തൊഴിലാളികൾക്കായി കാനം നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിെൻറ ചുവടുപിടിച്ചാണ് പിന്നീട് നിര്‍മാണതൊഴിലാളി നിയമം നിലവില്‍വന്നത്. സി.പി.െഎ ദേശീയ സെക്രേട്ടറിയറ്റ് അംഗം, എ.െഎ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്, ജനയുഗം^നവയുഗം ദ്വൈവാരിക മുഖ്യപത്രാധിപർ, സി. അച്യുതമേനോൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanam Rajendran
News Summary - Kanam Rajendran passes away
Next Story