ഭർതൃഗൃഹത്തിൽ പ്രവേശിപ്പിക്കാനാവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയിൽ
text_fieldsപെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്തെ ഭർതൃഗൃഹത്തിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെ ട്ട് കനകദുര്‍ഗ കോടതിയെ സമീപിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയപ്പോള്‍ ഭർതൃമാതാവ ിെൻറ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്ന ഇവര്‍ തിങ്കളാഴ്ച വൈകീട്ടാണ് പെരിന്തൽമണ്ണയിൽ മടങ്ങിയെത്തിയത്.
പൊലീസ് സ്റ്റേഷനിൽവെച്ച് സംസാരിച്ചപ്പോൾ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി വിസമ്മതം അറിയിച്ചിരുന്നു. വീട്ടിൽ കയറ്റാനായി ചൊവ്വാഴ്ച പെരിന്തല്‍മണ്ണ കോടതിയിലെത്തിയ നിര്‍ദേശം പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് കൈമാറുകയുണ്ടായി. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്, പുലാമന്തോൾ ഗ്രാമകോടതിയുടെ പരിധിയിലായതിനാലാണ് കേസ് കൈമാറിത്. കനകദുര്‍ഗയുടെ അപേക്ഷയില്‍ ഗ്രാമകോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. കോടതി നിര്‍ദേശമനുസരിച്ച് പൊലീസ് തുടര്‍നടപടികൾ സ്വീകരിക്കും.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലും പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ് സെൻററിലായിരുന്നു കനകദുര്‍ഗ. പൊലീസാണ് ഇവരെ ഇവിേടക്ക് മാറ്റിയത്. സെൻററിന് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കനകദുര്‍ഗയെ വീട്ടില്‍ കയറാന്‍ അനുവദിക്കുന്നതിനെതിരെ ഭർതൃമാതാവ് സുമതിയമ്മ ഹൈകോടതിയെ സമീപിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.