മികച്ച മുഖപ്രസംഗത്തിനുള്ള അവാർഡ് മാധ്യമത്തിന്
text_fieldsകൊല്ലം: മലയാളപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുള്ള കാമ്പിശ്ശേരി കരുണാകരൻ അവാ ർഡ് മാധ്യമത്തിന്. സീനിയർ സബ് എഡിറ്റർ കെ. മുഹമ്മദ് സുൽഹഫ് എഴുതി 2018 ഏപ്രില്‍ 13ന് പ്രസ ിദ്ധീകരിച്ച ‘നമ്മുടെ പെണ്മക്കളെ ദൈവം രക്ഷിക്കട്ടെ’ എന്ന മുഖപ്രസംഗമാണ് അവാര്‍ഡിന ര്ഹമായത്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്്. കൊല്ലം കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറിയാണ് പുരസ്കാരം ഏർെപ്പടുത്തിയത്.
കശ്മീരിലെ കഠ്വസംഭവത്തെ ആസ്പദമാക്കിയുള്ള മുഖപ്രസംഗം വായനക്കാരുടെ മനസ്സിൽ കടുത്ത നീറ്റലുളവാക്കുന്നതായിരുെന്നന്ന് വിധിനിർണയസമിതി വിലയിരുത്തിയതായി ലൈബ്രറി പ്രസിഡൻറ് സി.ആർ. ജോസ്പ്രകാശ്, സെക്രട്ടറി പി.എസ്. സുരേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.പി. രാജേന്ദ്രൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, എം.പി. അച്യുതൻ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇൗമാസം 27ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവാർഡ് സമ്മാനിക്കും.
2011 മുതൽ മാധ്യമത്തിൽ പ്രവർത്തിക്കുന്ന സുൽഹഫ് നിലവിൽ ആഴ്ചപ്പതിപ്പിൽ കോപ്പി എഡിറ്ററാണ്. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്റ്റൻറായും പ്രവർത്തിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോർട്ടുകൾക്ക് നാഷനൽ മീഡിയ അവാർഡ്, ഇന്ത്യ സയൻസ് മീഡിയ അവാർഡ്, കേരള മീഡിയ അക്കാദമി െഫലോഷിപ് എന്നിവക്ക് അർഹനായിട്ടുണ്ട്. കരുവാടൻ ബദറുദ്ദീൻ-സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹീബ തസ്നീം (അധ്യാപിക). മക്കൾ: ഫിദൽ അനാം, ഹർഷ് സമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.