മൂകാഭിനയ വേദിയിൽ ഒച്ചയും വിളിയും
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂകാഭിനയ വേദിയിൽ വിധികർത്താവിനെച്ചൊല്ലി തർക്കം. തി രുവനന്തപുരം ജില്ലയിൽനിന്നുള്ള മത്സരാർഥികളാണ് വിധികർത്താവിനെതിരെ പരാതി ഉയ ർത്തിയത്. ഇതോടെ മത്സരം ആരംഭിക്കുന്നത് അൽപസമയം വൈകി.
സബ് ജില്ലയിലും ജില്ലയിലും വിധി നിർണയിച്ച ആൾതന്നെയാണ് സംസ്ഥാന കലോത്സവത്തിലും വിധി നിർണയിക്കാനെത്തിയതെന്നായിരുന്നു പരാതി. എന്നാൽ, പരാതി പരിശോധിച്ച അധികൃതർ സബ്ജില്ലയിൽ വിധികർത്താവായ ആളാണ് സംസ്ഥാനതലത്തിൽ വന്നതെന്ന് കണ്ടെത്തി.
എന്നാൽ, കലോത്സവ മാന്വൽ പ്രകാരം സബ്ജില്ല, ജില്ല കലോത്സവങ്ങളിൽ വിധി നിർണയിച്ചവരെയും കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ വിധികർത്താക്കളായവരെയും മാത്രം പരിഗണിക്കരുതെന്നാണുള്ളത്. ഇത് പരാതി ഉയർത്തിയ മത്സരാർഥികളെ അറിയിച്ച ശേഷം മത്സരം ആരംഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.