കലോത്സവങ്ങൾ സ്വയം വിലയിരുത്താനുള്ളത്
text_fieldsനമ്മൾ എവിടെനിൽക്കുന്നു എന്ന് മനസ്സിലാക്കാനുള്ള അവസരങ്ങളാണ് കലോത്സവങ്ങൾ. എെൻറ രക്ഷിതാക്കളും ഗുരുനാഥന്മാരും അതാണ് പഠിപ്പിച്ചത്. തലശ്ശേരിയിൽ ശാരദാകൃഷ്ണയ്യർ സൊസൈറ്റി, ശ്യാമ ആർട്സ് തുടങ്ങിയ നിരവധി കലാസൊസൈറ്റികൾ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സ്കൂൾ സമയത്തുതന്നെ യാമിനി കൃഷ്ണമൂർത്തിയെ പോലെയുള്ള നിരവധി മഹാരഥന്മാരുടെ പ്രകടനം കാണാനുള്ള ഭാഗ്യമുണ്ടായിരുന്നു.
അടിസ്ഥാനപരമായ കാര്യങ്ങൾ പഠിച്ചുവരുന്നസമയത്ത് അഭിഭാഷകരുെട ഒരുസംഗമത്തിൽ എെൻറ നൃത്തം കാണാനിടയായ ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാരാണ് ശാസ്ത്രീയമായി നൃത്തപരിശീലനം നൽകുന്നയിടത്തേക്ക് എന്നെ മാറ്റണമെന്ന് അച്ഛനോട് ആവശ്യെപ്പടുന്നത്. അങ്ങനെയാണ് ആഴ്ചയിലൊരിക്കൽ കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചറുടെ അടുത്ത് പരിശീലനത്തിനെത്തുന്നത്. അത് വലിയൊരു മാറ്റമായിരുന്നു.
സംസ്ഥാനതലത്തിൽ എത്തുന്നത് കേരളത്തിലെ മികച്ച കലാകാരന്മാരാണ്. അത് നമ്മെ വളരാൻ സഹായിക്കും. ഒന്നാംസ്ഥാനം നേടുന്നതിലല്ല, പങ്കെടുക്കുന്നതിലാണ് കാര്യം. കൂട്ടായ്മയുടെ ഫലമാണ് മേള. അതിെൻറ സംഘാടനം, അച്ചടക്കം, ടീം സ്പിരിറ്റ് തുടങ്ങിയവയിൽനിന്നെല്ലാം ഒരുപാട് പഠിക്കാനുണ്ട്. യുദ്ധത്തിനുപോകുന്ന പോലെയല്ല മേളക്ക് എത്തേണ്ടത്.
കലയെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും രക്ഷിതാക്കൾ കുട്ടികളെ കൃത്യമായി ബോധവത്കരിക്കണം. അങ്ങനെയാകുേമ്പാൾ പരാജയത്തെ പോലും ചിരിച്ചുകൊണ്ട് നേരിടാൻ കുട്ടികൾക്കാകും. കലോത്സവത്തിലൂടെ വന്നയാളെന്നനിലയിൽ ഇതാണ് പുതുതലമുറയോട് പറയാനുള്ളത്.
എന്നെസംബന്ധിച്ച് കേരളത്തിലെ കുട്ടികളാണ് ഏറ്റവും ഭാഗ്യവാന്മാർ. കാരണം, ഇത്തരമൊരു മേള ലോകത്തിലെവിടെയുമില്ല. അതുകൊണ്ടുതന്നെയാണ് യേശുദാസിനെ പോലെ മഹാരഥന്മാരായ കലാകാരന്മാരെ നമുക്ക് ലഭിച്ചത്. തലശ്ശേരി സെൻറ് ജോസഫ്സ് സ്കൂളിൽ ആറാം തരത്തിൽ പഠിക്കുേമ്പാഴാണ് കലോത്സവത്തിെൻറ ഭാഗമാകുന്നത്. പത്താം തരത്തിലെത്തിയപ്പോളാണ് 1986ൽ ആദ്യമായി കലാതിലകം, കലാപ്രതിഭ പട്ടം നൽകാൻ തുടങ്ങിയത്.
ആദ്യ കലാപ്രതിഭ പട്ടവും സ്വർണമെഡലും നേടാൻ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നത്. സത്യം പറഞ്ഞാൽ ചെറുപ്രായത്തിൽതന്നെ ലഭിക്കുന്ന സംസ്ഥാനത്തിെൻറ ആദരവാണത്. ഈ പട്ടങ്ങൾ ചിലകാരണങ്ങളാൽ നിർത്തേണ്ടിവന്നു. ഇവ നൽകണമെന്നാണ് എെൻറ വ്യക്തിപരമായ അഭിപ്രായം. കുട്ടികൾക്ക് ജീവിതംമുഴുവൻ അഭിമാനിക്കാവുന്ന വലിയ അംഗീകാരമാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.