തിരമാലകൾ ഏറ്റുപിടിച്ചു അറബനമുട്ടിന്റെ ഈണം
text_fieldsകടൽത്തീരമില്ലാത്ത സഹ്യെൻറ മടിത്തട്ടിൽനിന്ന് അറബനമുട്ടിെൻറ ഈണവുമായി അവരെ ത്തി, കാഞ്ഞങ്ങാടിെൻറ കടൽത്തീരത്തേക്ക്. ഈണം ഏറ്റുപിടിച്ചത് തിരമാലകൾ. പത്തനംതിട്ട വെണ്ണിക്കുളം എസ്.ബി.എച്ച്.എസ്.എസ് വിദ്യാർഥികളാണ് കടൽത്തീരത്തെ വേദിയിൽ അറബനമുട്ടിെൻറ സുന്ദരലോകം സമ്മാനിച്ചത്. അവരാരും കടലിെൻറ സൗന്ദര്യം ഇതുവരെ കാണാത്തവർ.
കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ ഗവ. ഫിഷറീസ് എച്ച്.എസിലെ വേദിയിലാണ് ഹയർ സെക്കൻഡറി വിഭാഗം അറബനമുട്ട് അരങ്ങേറിയത്. കാഞ്ഞങ്ങാട് ബീച്ചിനു സമീപത്താണ് വേദി. പത്തനംതിട്ടയിൽ കടലില്ല. കടൽ കാണാനുള്ള മോഹത്താൽ കളിസംഘം വേദി വിട്ടിറങ്ങിയെത്തിയത് ബീച്ചിലേക്ക്. കടലുകണ്ട് ഇവർ സന്തോഷത്താൽ ഏറെനേരം നോക്കിനിന്നു. പിന്നെ കോട്ടയും.
ഏഴിമലയിലെ മൂഷിക വംശത്തിെൻറയും ചേരമാൻ പെരുമാളിെൻറയും ടിപ്പുവിെൻറയും ചരിത്ര പാരമ്പര്യമുള്ള കടൽത്തീരമാണിതെന്നുകൂടി അറിഞ്ഞപ്പോൾ ഏവരിലും കൗതുകമേറെ.
അശ്വിൻ, മിഥുൻ, നവീൻ, ശാർഫിൻ, ആൽബിൻ, ഗോകുൽ, നെവിൻ, ജിബിൻ, റൂബാൻ, ആശിഷ് എന്നിവരാണ് ബിസ്മി ചൊല്ലി കടൽക്കരയിൽ അറബനമുട്ടിയത്. തുടർച്ചയായി ഒമ്പതാം തവണയാണ് വെണ്ണിക്കുളത്തിെൻറ മക്കൾ സംസ്ഥാന തലത്തിൽ അറബനമുട്ടിൽ തിളങ്ങുന്നത്. ഈ മണ്ണിലേക്ക് ഇനിയൊരു യാത്ര കാഴ്ച നുകരാനായി മാത്രം വരുമെന്നു പറഞ്ഞ് ഇവരുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.