Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതട്ടിപ്പിനും...

തട്ടിപ്പിനും വെട്ടിപ്പിനും പലവിധ തന്ത്രങ്ങൾ

text_fields
bookmark_border
kallada-travels
cancel

കൊച്ചി: അന്തർസംസ്ഥാന സർവിസ് നടത്തി കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ബസുകൾ പലതും പ്രവർത്തിക്കുന്നത് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപറത്തി. ചില സർവിസുകൾ മാത്രം നല ്ലരീതിയിൽ പ്രവർത്തിക്കുേമ്പാൾ ഭൂരിഭാഗവും സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കു ന്നതിൽ വൻ പരാജയമാണ്. ഇത്തരം ബസുകൾക്കെതിരെ നിരന്തരം പരാതികൾ ഉയരുേമ്പാഴും നടപടിയുണ്ടാകാറില്ല.

രാഷ്ട്രീയ നേതൃത്വങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായുമുള്ള അവിശുദ്ധ ബന്ധമാണ് ബസുടമകൾ നിയമലംഘനങ്ങൾക്ക് മറയാക്കുന്നത്. പ്രതിദിനം അഞ്ഞൂറിലധികം ബസുകൾ കേരളത്തിനും ഇതര സംസ്ഥാനങ്ങൾക്കുമിടയിൽ സർവിസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. വർഷങ്ങൾക്ക് മുമ്പ് ഓരോ റൂട്ടിലും നിശ്ചിത നിരക്കാണ് ഇൗടാക്കിയിരുന്നതെങ്കിൽ ഇപ്പോൾ തിരക്കനുസരിച്ച് തോന്നിയ നിരക്കാണ്.

ബസുകളിൽ ഭൂരിഭാഗവും കർണാടക മുതൽ അരുണാചൽ പ്രദേശ് വരെയുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ബസുകൾ ഇവിടെ മൂന്ന് മാസം കൂടുേമ്പാൾ നികുതി അടക്കുന്നതിന് പുറമെ ഇതരസംസ്ഥാനത്ത് ഒരു ദിവസം പോയി വന്നാലും അവിടെ ഒരു വർഷത്തെ നികുതി ഒരുമിച്ച് നൽകണം. അതേസമയം മറ്റിടങ്ങളിൽ രജിസ്റ്റർ ചെയ്താൽ രണ്ടിടത്തും വർഷത്തിൽ നാല് തവണകളായി നികുതി അടക്കാൻ അവസരം ലഭിക്കും. ഈ സൗകര്യം മുൻനിർത്തിയാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നത്. മാത്രമല്ല, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കം രേഖകൾ ലഭിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നടപടികൾ ലളിതവുമാണ്.

കോൺട്രാക്ട് കാര്യേജ് പെർമിറ്റിെൻറ മറവിലാണ് ഇത്തരം ബസുകൾ സർവിസ് നടത്തുന്നത്. യാത്രക്കാരിൽനിന്ന് പണം നേരിട്ട് വാങ്ങാതെ ഏജൻസികളെ ചുമതലപ്പെടുത്തുകയും തുടർന്ന് ആളുകളെ നിശ്ചിത സ്ഥലത്ത് എത്തിക്കാൻ ഏജൻസിയുമായി ഉണ്ടാക്കുന്ന കരാർ വഴി സർവിസ് നടത്തുകയുമാണ് ചെയ്യുന്നത്. തുണിത്തരങ്ങളും പൂക്കളും മുതൽ നിരോധിത ഉൽപന്നങ്ങൾ വരെ ഇത്തരം ബസുകൾ വഴി കടത്തുന്നതായി നേരത്തേതന്നെ പരാതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kallada scamKallada Bus
News Summary - kallada-travels-issue-kerala news
Next Story