Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്ലട;...

കല്ലട; മർദനത്തിനുപുറമെ പൊലീസ് അനാസ്ഥയും

text_fields
bookmark_border
കല്ലട; മർദനത്തിനുപുറമെ പൊലീസ് അനാസ്ഥയും
cancel
camera_alt????? ???????????? ?????????????? ???????????

കൊച്ചി: കല്ലട ബസിലെ ജീവനക്കാരായ ഗുണ്ടകൾ ക്രൂരമായി മർദിച്ചതിനുപുറമെ പൊലീസിൽ നി ന്നുണ്ടായതും നിരുത്തരവാദ അനുഭവമെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാക്ക‍ൾ. സേലത്ത് ബി.ടെക് മൂന്നാംവർഷ വിദ്യാർഥികളായ ബത്തേരിയിലെ സച്ചിൻ (22), പാലക്കാട് സ്വദേശി അ ഷ്കർ (22) എന്നിവരാണ് ക്രൂരമായ ആക്രമണം നേരിട്ടത്. ബസിൽവെച്ചും പിടിച്ചിറക്കിയ ശേഷവും മർദിച്ചെന്ന് ഇരുവരും പറയുന്നു. അക്രമികളെല്ലാം മദ്യലഹരിയിലായിരുന്നു. ബസിൽനിന്ന് ഇറക്കിയപ്പോൾ രണ്ടുവഴിക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരുടെ പിന്നാലെ നാലുപേരടങ്ങുന്ന സംഘവുമുണ്ടായിരുന്നു. വഴിയറിയാത്ത ദിക്കിലൂടെ ഓടിയ സച്ചിൻ ഒരു ഓട്ടോമൊബൈൽ ഷോറൂമിനുമുന്നിലും അഷ്കർ എ.ടി.എം കൗണ്ടറിലുമാണ് എത്തിയത്.

ഇതിനിടെ, അഷ്കർ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി. എന്നാൽ, ഓടുന്നതിനിടെ സച്ചിനെ പിടികൂടിയ അക്രമികൾ വീണ്ടും മർദിച്ചു. ഇതിനിടയിൽ വധഭീഷണിയും അസഭ്യവർഷവും നേരിട്ടു. ഇരുവരെയും പൊലീസ് സമീപിക്കുമ്പോൾ അക്രമികളും അടുത്തുണ്ടായിരുന്നു. അവരുടെ വാക്കിനാണ് പൊലീസ് വിലനൽകിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ‘‘സംഭവം പുറംലോകമറിഞ്ഞശേഷം ലഭിച്ച പിന്തുണയൊന്നും ആ നിമിഷം പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായില്ല. ഞങ്ങളെപ്പോെലതന്നെ പരിക്കേറ്റ അജയ്ഘോഷുമുണ്ടായിരുന്നു. മൂവരെയും ഓട്ടോയിൽ കയറി തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പോകാനാണ് പുലർച്ച അഞ്ചുമണിക്ക് പൊലീസ് ആവശ്യപ്പെട്ടത്. അവരുടെ പക്കൽ പൊലീസ് ജീപ്പുണ്ടായിട്ടും കൊണ്ടുവിടാൻ തയാറായില്ല. രാവിലെ ആശുപത്രിയിലെത്തി മൊഴിയെടുക്കാമെന്നാണ് പൊലീസ് അറിയിച്ചത്’’ -സേലത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാക്കൾ ഫോണിലൂടെ പറഞ്ഞു.

ഓട്ടോയിൽ പോകുമ്പോഴും അക്രമികൾ പിന്തുടരുന്നുണ്ടായിരുന്നു. ജീവഭയംകൊണ്ട് വഴിയിലിറങ്ങി മറ്റൊരു ഓട്ടോ വിളിച്ച് കലൂരിലേക്കും തുടർന്ന് ആലുവയിലേക്കും പോയി. അവിടെനിന്ന് തൃശൂരിലേക്ക് കയറി. തൃശൂരിൽനിന്ന് സേലത്തേക്ക് പുറപ്പെടുകയായിരുന്നു ഇരുവരും. അജയ്ഘോഷ് കൊച്ചിയിൽതന്നെ ചികിത്സയിലാണ്.

ആറാം സെമസ്റ്റർ വിദ്യാർഥികളായ അഷ്കറും സച്ചിനും തിങ്കളാഴ്ച നടക്കേണ്ട സെമസ്റ്റർ പരീക്ഷക്ക് ഹരിപ്പാട്ടെ സുഹൃത്തിെൻറ വീട്ടിൽനിന്ന് സേലത്തേക്ക് പോവുകയായിരുന്നു. സംഭവത്തെതുടർന്ന് പരീക്ഷയെഴുതാനായില്ല. തെൻറ പ്രധാനപ്പെട്ട തിസീസ് രേഖകളടങ്ങുന്ന ലാപ്ടോപ്പും മറ്റ് രേഖകളും അക്രമികൾ തട്ടിപ്പറിച്ചതായും സച്ചിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskallada travelsBoycott Kallada
News Summary - Kallada Travels issue- Kerala news
Next Story