കലബുറഗിയിലെ മലയാളി വിദ്യാർഥികൾ നാട്ടിലെത്തി
text_fieldsകാസർകോട്: കോവിഡ് ബാധിച്ച് ഒരാൾ മരിച്ച കർണാടകയിലെ കലബുറഗിയിൽനിന്ന് 87ഓളം വിദ്യ ാർഥികളെ നാട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രി പത്തോടെ മംഗളൂരു കെ.എസ്.ആർ.ടി.സി ബസ് സ് റ്റാൻഡിലെത്തിയ ഇവരെ കാസർകോട് ജില്ല കലക്ടറുടെ നിർദേശാനുസരണം രണ്ട് ബസുകളിലാ യി കേരളത്തിലേക്ക് കൊണ്ടുവന്നു.
കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലുമായി ഇവരെ പ്രവേശിപ്പിച്ചു. ഇതിൽ കണ്ണൂർ സ്വദേശികളായ 33 പേരെ ജില്ല ഭരണകൂടത്തിെൻറ ആവശ്യപ്രകാരം ഒരു ബസിൽ ഞായറാഴ്ച രാവിലെ ആറോടെ കണ്ണൂരിലെത്തിച്ചു.
കർണാടകയിലെ കലബുറഗിയിൽ കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ കലബുറഗിയിലെ കർണാടക കേന്ദ്ര സർവകലാശാലയിൽ കുടുങ്ങിയ വിദ്യാർഥികളാണ് നാട്ടിലെത്തിയത്.
കോവിഡ്-19 ആശങ്കകൾക്കിടയിലും യാത്രാ സൗകര്യമില്ലാതെ കുടുങ്ങിയ വിദ്യാർഥികൾക്ക് ഉടൻ യാത്രാസൗകര്യമൊരുക്കിയാണ് കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും മാതൃകയായത്. ബംഗളൂരുവിലെത്തിയ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും മറ്റു സൗകര്യങ്ങളും ബംഗളൂരു കെ.എം.സി.സി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.