ആതുരസേവനത്തിനിടെ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകൻ ആശുപത്രിവിട്ടു
text_fieldsകൊച്ചി: ആതുരസേവനത്തിനിടെ കോവിഡ് ബാധിച്ച കോടനാട് ഫാമിലി ഹെൽത്ത് സെൻററിലെ ജൂനിയ ർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. അനീഷ് വ്യാഴാഴ്ച രോഗ മുക്തനായി ആശുപത്രി വിട്ടു. കോവിഡ് ബാധ ിതനായ എറണാകുളത്തെ രണ്ടാമത്തെ ആരോഗ്യപ്രവർത്തകനാണ് ഇദ്ദേഹം.
ഏപ്രിൽ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറ്റവും മികച്ച ചികിത്സയും പരിചരണവും കരുതലുമാണ് കളമശ്ശേരി മെഡിക്കൽ കോളജിൽനിന്ന് ലഭിച്ചതെന്ന് അനീഷ് പറഞ്ഞു. എല്ലാ പിന്തുണയും നൽകിയ ആരോഗ്യമന്ത്രി കെ.കെ. ഷൈലജക്കും ആരോഗ്യവകുപ്പിനും ജനപ്രതിനിധികൾക്കും ജില്ല ഭരണകൂടത്തിനും അനീഷ് നന്ദി പറഞ്ഞു.
14 ദിവസത്തെ ക്വാറൻറീനുശേഷം തിരികെ ജോലിയിൽ പ്രവേശിക്കും. കൊച്ചി വിമാനത്താവളത്തിലെ സ്ക്രീനിങ് ഡെസ്കിലായിരുന്നു മാർച്ച് 21നും 23നും ഡ്യൂട്ടി. രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതെയാണ് അനീഷിന് കോവിഡ് പോസിറ്റിവായത്. ആദ്യം രോഗം സ്ഥിരീകരിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാറുമായി അടുത്തിടപഴകിയിരുന്നു. അശമന്നൂർ സ്വദേശിയാണ് അനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.