Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാഭവൻ മണിയുടെ മരണം:...

കലാഭവൻ മണിയുടെ മരണം: മറുപടി നൽകാൻ സഹോദരൻ കൂടുതൽ സമയം തേടി

text_fields
bookmark_border
RLV-Ramakrishnan
cancel

കൊച്ചി: നടൻ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന സി.ബി.ഐയുടെ റിപ്പോർട്ടിനെ തിരെ മറുപടി അറിയിക്കാൻ ഹരജിക്കാരൻ കൂടുതൽ സമയം തേടി. മണിയുടെ സഹോദരനായ ആർ.എൽ. വി രാമകൃഷ്ണനാണ് സി.ബി.ഐയുടെ റിപ്പോർട്ടിൽ എതിർ സത്യവാങ്മൂലം നൽകാൻ സമയം തേടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് കോടതി കേസ് പരിഗണിക്കുന്നത് ഏപ്രിൽ നാലിലേക്ക് മാറ്റി.

അമിത മദ്യപാനത്തെത്തുടർന്നുണ്ടായ കരൾരോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലോടെയാണ് സി.ബി.ഐ രണ്ടര വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ചത്. 2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപമുള്ള ഒഴിവുകാല വസതിയായ ‘പാഡി’യില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കലാഭവന്‍ മണിയെ കണ്ടെത്തിയത്.

തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം വൈകീട്ട് മരിച്ചു. അന്വേഷണം അവസാനിപ്പിക്കുന്നതിൽ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അറിയിക്കണമെന്ന കോടതിയുടെ നിർദേശത്തെത്തുടർന്നാണ് ആർ.എൽ.വി രാമകൃഷ്ണൻ കോടതിയിൽ ഹാജരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalabhavan manirlv ramakrishnan
News Summary - kalabhavan mani case-kerala news
Next Story