Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സിഗരറ്റ്...

‘സിഗരറ്റ് കുറ്റികൊണ്ട് ദേഹമാസകലം പൊള്ളിച്ചു; പീഡനം കുഞ്ഞിെൻറ മുന്നിൽവെച്ച്’

text_fields
bookmark_border
girl-rape-case
cancel

തിരുവനന്തപുരം: ഭർത്താവും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതി നേരിട്ടത് കൊടും ക്രൂരത.   സിഗരറ്റ് കുറ്റികൊണ്ട് ദേഹമാസകലം പൊള്ളിച്ചുെവന്ന് അവർ മീഡിയ വണിനോട് പറഞ്ഞു. പീഡനം നടന്നത് കൂടെയുണ്ടായിരുന്ന കുഞ്ഞിെൻറ മുന്നിൽവെച്ചാെണന്നും കുഞ്ഞിനെ അക്രമികൾ മർദിച്ചെന്നും അവർ പറഞ്ഞു. 

ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചുംപീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കി.

വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള യുവതിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവടക്കം നാല് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. നാട്ടുകാരാണ് ഭർത്താവിനെ പിടികൂടി പൊലീസിൽ ഏല്‍പിച്ചത്. 

കടല്‍തീരത്തേക്ക് എന്ന് പറഞ്ഞാണ് ഭര്‍ത്താവ് യുവതിയെ പുതുകുറിച്ചിയിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതി റോഡില്‍ കണ്ട വാഹനത്തിന് കൈകാണിച്ചു. വാഹനത്തില്‍ എത്തിയവരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതും പൊലീസിനെ അറിയിച്ചതും. പൊലീസെത്തി യുവതിയെ ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ട്.

യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാതെ വീട്ടിലേക്ക് വിട്ടതിൽ പൊലീസിെൻറ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. പ്രതികളുമായി ബന്ധപ്പെട്ടവർ യുവതിയെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. 
Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casegang rapemalayalam newskadinakulam rape case
News Summary - kadinakulam rape case update
Next Story