Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്മനാഭസ്വാമി ക്ഷേത്രം...

പത്മനാഭസ്വാമി ക്ഷേത്രം ബി നിലവറ തുറക്കുന്നതിൽ തെറ്റില്ല –ദേവസ്വം മന്ത്രി 

text_fields
bookmark_border
പത്മനാഭസ്വാമി ക്ഷേത്രം ബി നിലവറ തുറക്കുന്നതിൽ തെറ്റില്ല –ദേവസ്വം മന്ത്രി 
cancel

കോഴിക്കോട്: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ബി നിലവറ അഞ്ചുതവണ തുറന്നുവെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ വിനോദ്‌റായ് റിപ്പോര്‍ട്ട് നൽകിയതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരും ചോദ്യം ചെയ്തിട്ടില്ലാത്ത ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ബി നിലവറ തുറക്കാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. കോടതി തീരുമാനം വന്നാല്‍ അത് സര്‍ക്കാര്‍ നടപ്പാക്കും. സുപ്രീംകോടതി പരാമര്‍ശം നടത്തിയെന്നല്ലാതെ നിര്‍ദേശം നല്‍കിയിട്ടില്ല. ഇക്കാര്യത്തിലാണ് രാജകുടുംബം പ്രതികരിച്ചത്. 

എല്ലാ നിലവറയും തുറക്കാമെങ്കില്‍ എന്തുകൊണ്ട് ബി നിലവറ തുറന്നുകൂടാ എന്നാണ് തെൻറ വ്യക്തിപരമായ അഭിപ്രായം. ഇക്കാര്യത്തിൽ രാജകുടുംബം ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടാണ് എതിർപ്പ് പ്രകടിപ്പിച്ചത്. എന്ത് ആചാരാനുഷ്ഠാനങ്ങളാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതെന്നത് മനസ്സിലാക്കാൻ, താൻ തലസ്ഥാനത്ത് എത്തുന്ന തിങ്കളാഴ്ചതന്നെ അവരുമായി സംസാരിക്കും. 

സര്‍ക്കാറിന് രാജകുടുംബത്തോട്  മൃദുസമീപനമില്ല. പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള  പ്രശ്‌നങ്ങൾ സുപ്രീംകോടതി പരിഗണനയിലുള്ളതാണ്. കോടതി തീരുമാനം അംഗീകരിക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. തീരുമാനം വരുന്നതുവരെ രാജകുടുംബാംഗങ്ങള്‍ക്കും  അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അവരുടെ ആശങ്കയും അഭിപ്രായവും പറഞ്ഞുകൂടെന്ന് പറയാനാവില്ല. രാജകുടുംബത്തെ സംശയിക്കുന്നില്ല. അവർ ഏതെങ്കിലും മോശം പ്രവൃത്തി ചെയ്യുന്നവരാണെന്നും തോന്നിയിട്ടില്ല. തിരുവിതാംകൂര്‍ രാജകുടുംബമാണ്  തലസ്ഥാനത്ത് ഇന്നു കാണുന്ന വികസനത്തിന് അടിത്തറയിട്ടത്.  നിലവറക്കുള്ളില്‍നിന്ന് എന്തെങ്കിലും നഷ്ടപ്പെെട്ടന്ന വിവരം സര്‍ക്കാറിനു മുന്നിലില്ല. കേസില്‍ തീര്‍പ്പുകൽപിച്ചതിനു ശേഷം വേണം പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണത്തെപ്പറ്റി ആലോചിക്കാൻ. ശബരിമല ഭണ്ഡാരത്തില്‍ പാകിസ്താന്‍ നോട്ട് ലഭിച്ചതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.


ബി നിലവറ തുറക്കണമെന്ന് വി.എസ്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവർ ആരായാലും അവരെ സംശയിക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ. ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോെലയാണ് ചില രാജകുടുംബാംഗങ്ങൾ ഇൗ പ്രശ്നത്തോട് പ്രതികരിക്കുന്നത്. എന്നാൽ ഇതിനുമുമ്പ് ഇതേ ബി നിലവറ തുറന്നപ്പോൾ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടിെല്ലന്ന് വി.എസ് പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നം ദേവഹിതമല്ല വ്യക്തിഹിതമാണെന്ന് വ്യക്തം. സ്വാതന്ത്ര്യത്തിനുശേഷം രാജാവില്ലെന്നും അതുകൊണ്ട് ക്ഷേത്രാധികാരത്തിന് അവകാശവാദമുന്നയിക്കാൻ രാജകുടുംബത്തിനും രാജകുടുംബമെന്ന് പറയുന്ന ആർക്കും ഒരുഅവകാശമിെല്ലന്നും 2007ൽ തിരുവനന്തപുരം പ്രിൻസിപ്പൽ സബ്കോടതിയും 2011ൽ ഹൈകോടതി ഡിവിഷൻ െബഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിെവക്കുന്ന തരത്തിൽ രാജകുടുംബാംഗങ്ങൾ ഉൾപ്പെടാത്ത അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണസംവിധാനം. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുെട നിരീക്ഷണമനുസരിച്ച് നിലവറ തുറന്ന് ക്ഷേത്രസ്വത്തിെൻറ കണക്കെടുപ്പ് നടത്തണം. ഇതിനുമുമ്പ് ബി നിലവറ തുറന്നതായി വിനോദ് റായി കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും സുപ്രീംകോടതി നിർദേശപ്രകാരം നിലവറ തുറക്കാൻ തടസ്സം നിൽക്കുന്നത് സംശയകരമാണ്. ജനഹിതവും ക്ഷേത്രസ്വത്തിെൻറ സംരക്ഷണവും ആഗ്രഹിക്കുന്ന എല്ലാവരും അതുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newskadakampally surendranmalayalam newspadmanabha temple
News Summary - kadakampally surendran on padmanabha temple kerala news, malayalam news, madhyamam
Next Story