കേസ് കേസുകെട്ടായി: സുരേന്ദ്രന് ഒരു വട്ടം വേണ്ടത് 20 ലക്ഷം
text_fieldsതിരുവനന്തപുരം: സ്ഥാനാർഥികളുടെ പേരിലെ കേസുകൾ പത്രദൃശ്യമാധ്യമങ്ങളിൽ പ്രസിദ്ധീ കരിക്കണമെന്ന നിബന്ധനയിൽ അവ്യക്തതയുണ്ടെന്നും ഇത് എൻ.ഡി.എ സ്ഥാനാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ബി.െജ.പി വക്താവ് എം.എസ്. കുമാർ.
മൂന്നു തവണ പ്രസിദ്ധപ്പെടുത്തണം. പത്തനംതിട്ടയിലെ ബി.െജ.പി സ്ഥാനാർഥിയുടെ പേരിൽ 242 കേസുകളാണുള്ളത്. ഇവയുടെ വിശദാംശങ്ങളടക്കം ഒരു തവണ പ്രസിദ്ധീകരിക്കാൻ 20 ലക്ഷം രൂപ വേണം.
മൂന്നു തവണയാകുേമ്പാൾ 60 ലക്ഷം. ദൃശ്യമാധ്യമങ്ങൾ ഇതിന് പുറമേയാണ്. സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75 ലക്ഷമാണ്. ഇൗ സാഹചര്യത്തിൽ പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാർഥിയുടെ ചെലവിനത്തിൽ വകയിരുത്തുന്നത് ഒഴിവാക്കുകയോ അല്ലെങ്കിൽ കേസിെൻറ വിശദാംശങ്ങൾ ഒഴിവാക്കി നമ്പർ മാത്രം പ്രസിദ്ധപ്പെടുത്തുന്നതിന് അനുവദിക്കുകയോ ചെയ്യണം.
ഇക്കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറെ അറിയിച്ചിട്ടുണ്ട്. ചീഫ് ഇലക്ഷൻ ഒാഫിസറും കലക്ടർമാരും ഇല്ലാത്ത അധികാരം ഉപേയാഗിക്കുകയും അധികാര ദുർവിനിയോഗം നടത്തുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.