വനിതാ മതിൽ: ഭീഷണിപ്പെടുത്തി ആളെ കൂട്ടിയാൽ സാമൂഹികാന്തരീക്ഷം തകരും
text_fieldsകോഴിക്കോട്: വനിതാ മതിലിൽ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചാൽ തടയുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സു രേന്ദ്രൻ. വനിതാ മതിലുമായി ബന്ധപ്പെട്ട് നിരവധി അവ്യക്തതകളുണ്ട്. അത് സർക്കാർ വ്യക്തമാക്കണം. ശബരിമല വിഷയം പറഞ്ഞാ ൽ പിണറായി വിജയെൻറ വീട്ടിലുള്ളവർ പോലും വനിതാ മതിലിൽ പങ്കെടുക്കില്ല. ഭീഷണിപ്പെടുത്തി ആളെ കൂട്ടിയാൽ സാമൂഹിക ാന്തരീക്ഷം തകരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പിയെ എതിർക്കാനാണ് മതിലെങ്കിൽ സർക്കാർ ഖജനാവിലെ പണം എടുക്കരുത്. വേണമെങ്കിൽ എ.കെ.ജി സെൻററിൽനിന്ന് എടുക്കാം. ഹർത്താലുമായി ബന്ധപ്പെട്ട് പറയാനുള്ളത് പാർട്ടി പ്രസിഡൻറ് ശ്രീധരൻപിള്ള പറഞ്ഞിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെങ്കിൽ എന്തിനാണ് കേരളത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ പരസ്പരം മത്സരിക്കുന്നതെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്ന പൊറാട്ടുനാടകം അവസാനിപ്പിച്ച് എൽ.ഡി.എഫ് പിരിച്ചുവിട്ട് യു.ഡി.എഫിൽ ലയിക്കണം. രാഹുൽഗാന്ധിയുടെ പ്രധാനമന്ത്രി പദം സി.പി.എം അംഗീകരിക്കുന്നുണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, മുൻ ജില്ല പ്രസിഡൻറ് പി. രഘുനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.