ഇ.പി. ജയരാജൻ ഇടനിലക്കാരന് -കെ. സുധാകരന്
text_fieldsകണ്ണൂർ: സി.പി.എം-ബി.ജെ.പി ബന്ധത്തിന്റെ ഇടനിലക്കാരന് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണെന്ന് കെ.പി.സി.സി പ്രസിഡന്റും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. സുധാകരന്.
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായുള്ള ഇ.പിയുടെ ബിസിനസ് പരസ്യമായ കാര്യമാണ്. ഈ ബന്ധം ഇ.പി. ജയരാജന് നിഷേധിക്കാനാവില്ല.
ഈ കൂട്ടുകെട്ട് ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കില്ല. ഈ രണ്ട് പാര്‍ട്ടികളെയും കുറിച്ച് ജനത്തിന് നല്ല ബോധ്യമുണ്ടെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കെ.പി.സി.സി; കമീഷന് കത്തയച്ചു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വെള്ളിയാഴ്ച ദിവസത്തിൽ നിന്ന് മാറ്റണമെന്ന് കെ.പി.സി.സി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് കത്ത് നൽകി.
റമദാന്, ഈസ്റ്റര്‍ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടത്താതിരുന്നത് വളരെ നന്നായി. കേരളം പോലൊരു സംസ്ഥാനത്ത് വെള്ളിയാഴ്ചയോ ഞായറാഴ്ചയോ വോട്ടെടുപ്പ് നടത്തുന്നത് ആളുകള്‍ക്ക് വളരെ അസൗകര്യം ഉണ്ടാക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്റുമാര്‍ തുടങ്ങിയവര്‍ക്കും വോട്ടര്‍മാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് കേരളത്തിലെ വോട്ടെടുപ്പിന്റെ തീയതി മാറ്റണമെന്ന് എം.എം. ഹസന് കത്തിൽ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.