Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിൽ:...

കെ റെയിൽ: ഊഹക്കണക്കുകൾ നിറച്ച് ഡി.പി.ആർ

text_fields
bookmark_border
k rail
cancel

കോട്ടയം: ഓരോ പദ്ധതിയുടെയും സൂക്ഷ്മ വിവരങ്ങൾ ഉൾപ്പെടുന്നതാണ് ഡി.പി.ആർ (വിശദ പദ്ധതി രേഖ) എന്നിരിക്കെ, സിൽവർ റെയിലിന്‍റെ പേരിൽ പുറത്തുവിട്ട ഡി.പി.ആറിൽ നിറയെ ഊഹക്കണക്കുകൾ മാത്രം.

പദ്ധതിരേഖയുടെ 15ാം അധ്യായത്തിലെ 22ാം പേജിൽ ബേസിസ് ഓഫ് കാപിറ്റൽ കോസ്റ്റ് എസ്റ്റിമേഷൻ എന്ന തലക്കെട്ടിനുകീഴിൽ വരുന്ന വിവരങ്ങളിൽ മിക്കതും കൃത്യമായ പരിശോധനകളുടെയും കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയവയല്ലെന്ന് നിർമാണ രംഗത്തെ വിദഗ്ധരും റെയിൽവേ എൻജിനീയർമാരും പറയുന്നു.

മൺതിട്ട എന്ന വൻമതിൽ, മണ്ണുതുരന്ന് അടച്ച് ടണൽപോലെയാക്കുന്ന കട്ട് ആൻഡ് കവർ, മലയിടിക്കൽ എന്ന കട്ടിങ്, ആകാശപാത, തുരങ്കം, ട്രെയിൻ ബോഗി, റെയിൽ പാളങ്ങൾ, സിഗ്നലിങ്, ഡിപ്പോ എന്നിവയുടെ മൂലധന ചെലവ് സമാനമായ മറ്റു നിർമാണങ്ങളിൽ വന്നത് അടിസ്ഥാനമാക്കിയാണെന്ന് ഡി.പി.ആർ തയാറാക്കിയ ഫ്രഞ്ച് കൺസൾട്ടിങ് കമ്പനി സിസ്ട്ര തന്നെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നാളിതുവരെ സിസ്ട്ര ഇന്ത്യയിൽ ഒരിടത്തും അതിവേഗപാതയുടെയോ അർധ അതിവേഗപാതയുടെയോ നിർമാണം ഏറ്റെടുത്ത് നടത്തുകയോ അത്തരം പദ്ധതികൾക്കായി വിശദ എസ്റ്റിമേറ്റ്റ്റ് എടുക്കുകയോ ചെയ്തിട്ടില്ല.

കെ-റെയിലിലെ 11 സ്റ്റേഷനുകളുടെയും നിർമാണച്ചെലവ് കണക്കാക്കിയത് അതത് സ്റ്റേഷനുകളുടെ നീളത്തിന്‍റെയും വീതിയുടെയും മാത്രം അടിസ്ഥാനത്തിലാണ്. 20 മീ. താഴ്ചയിൽ മണ്ണെടുത്ത് റെയിലിടാൻ കിലോമീറ്ററിന് 33.30 കോടി, എട്ടുമീറ്റർ പൊക്കത്തിൽ ഒരുകിലോമീറ്റർ ആകാശപാതക്ക് 33.50 കോടി, 10 മീ. പൊക്കത്തിൽ 38.80 കോടി, 15 മീ. പൊക്കത്തിൽ 39.30 കോടി, 20 മീ. പൊക്കത്തിൽ 50.00 കോടി, രണ്ടുമീറ്റർ പൊക്കത്തിൽ മൺതിട്ട നിർമിച്ച് പാളമിടാൻ 3.80 കോടി, മൂന്നുമീറ്റർ പൊക്കത്തിൽ 6.80 കോടി, 3.5 മീ. പൊക്കത്തിൽ 8.20 കോടി, നാലുമീറ്റർ പൊക്കത്തിൽ 10.50 കോടി, അഞ്ചുമീറ്റർ പൊക്കത്തിൽ 12.90, ആറുമീറ്റർ പൊക്കത്തിൽ 12.20, ഏഴുമീറ്റർ പൊക്കത്തിൽ, 19.30 കോടി എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ നിർമാണം നടത്തുമ്പോൾ പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് നിർമാണച്ചെലവിൽ വ്യതിയാനമുണ്ടാകുമെന്ന പ്രാഥമികതത്ത്വം പോലും പാലിക്കാതെയാണ് ഇത്തരത്തിൽ ചെലവ് കണക്കാക്കിയത്.

വിവിധ സ്ഥലങ്ങളിലായി പണിയുന്ന 11.53 കി.മീ. തുരങ്കത്തിന് 1325.72 കോടിയാണ് വകയിരുത്തിയത്. എന്നാൽ, തൃശൂർ-പാലക്കാട് ദേശീയ പാതയിൽ എട്ടുവർഷം മുമ്പ് പണിതുടങ്ങിയ, 992 മീ. നീളവും 14 മീ. വീതിയും 10 മീ. ഉയരവുമുള്ള കുതിരാൻ ഇരട്ടത്തുരങ്കത്തിന് 200 കോടിയാണ് ചെലവാക്കിയത്.

ഈ കണക്ക് പരിഗണിച്ചാൽപോലും 11.53 കി.മീ. നീളം വരുന്ന സിൽവർ ലൈനിലെ തുരങ്കങ്ങൾക്ക് 2300 കോടിയെങ്കിലും ചെലവുവരും. എന്നിട്ടാണ് കിലോമീറ്ററിന് 115 കോടി എന്ന നിരക്കിൽ സിൽവർലൈനിനായി തുരങ്കം നിർമിക്കാമെന്ന അവകാശവാദവുമായി ഡി.പി.ആർ പുറത്തിറക്കിയത്. വിശദ പദ്ധതി രൂപരേഖയിൽ 2020ലെ കണക്കുപ്രകാരം പദ്ധതിചെലവ് 63940.67 കോടിയാണ് കണക്കാക്കുന്നത്. 2022ൽ പുറത്തുവിട്ടപ്പോഴും നിലവിലെ വിപണിവിലയുടെ അടിസ്ഥാനത്തിൽ പദ്ധതി തുക പുതുക്കി നിശ്ചയിച്ചിട്ടില്ല.

ഊഹക്കണക്കിലാണ് പദ്ധതി ഉണ്ടാക്കിയതെങ്കിലും പദ്ധതിചെലവിന്‍റെ രണ്ടുശതമാനമായ 672.54 കോടി ഡിസൈൻ ചെലവായും നാലുശതമാനമായ 1345 കോടി പദ്ധതി മാനേജ്മെന്‍റ് ചെലവായും മൊത്തം ചെലവിൽപെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DPRK RAILK Rail silverline
News Summary - K Rail silverline DPR full of speculations
Next Story