Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതി...

പരാതി പൂഴ്ത്തിവെച്ചതിനു കോടിയേരിക്കെതിരെ കേസ് എടുക്കണം- മുരളീധരൻ

text_fields
bookmark_border
പരാതി പൂഴ്ത്തിവെച്ചതിനു കോടിയേരിക്കെതിരെ കേസ് എടുക്കണം- മുരളീധരൻ
cancel

തിരുവനന്തപുരം: സി.പി.എം എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.െഎ വനിതനേതാവ് നൽകിയ പരാതി പൂഴ്ത്തിവെക്കുകയും സംഭവം മറച്ചുവെക്കുകയും ചെയ്ത പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുന്ന കാര്യം യു.ഡി.എഫ് ആലോചിക്കുമെന്നും കെ. മുരളീധരൻ എം.എൽ.എ. വളാഞ്ചേരിയിൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് സംഭവം മറച്ചുവെെച്ചന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്. അതേ വകുപ്പ് കോടിയേരിക്കും ബാധകമാണ്. പരാതി കിട്ടിയിട്ട് മൂന്നാഴ്ചയായി എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും മുരളീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വനിത നേതാവിെൻറ പരാതി മൂടിവെച്ചിട്ടാണ് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കഴിഞ്ഞ ദിവസം വനിതവിമോചനം പ്രസംഗിക്കാൻ പോയത്. കഴിഞ്ഞ കൊല്ലം ഒരു യു.ഡി.എഫ് എം.എൽ.എക്കെതിരെ പരാതി കിട്ടിയപ്പോൾതന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. ഒരു മാസക്കാലം അദ്ദേഹത്തെ നിയമസഭ സമ്മേളനത്തിൽ പെങ്കടുക്കാൻ പോലും അനുവദിച്ചില്ല. എന്നാൽ, സ്വന്തം എം.എൽ.എയുടെ കാര്യത്തിൽ ഇരട്ടനീതിയാണ് പാർട്ടിയും സർക്കാറും സ്വീകരിക്കുന്നത്. വനിതനേതാവിെൻറ പരാതി ആഭ്യന്തരകാര്യമായി ചുരുക്കരുത്. ഇത്തരം സംഭവത്തിൽ ശക്തമായി നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ഇൗ വിഷയത്തിലെ നിലപാട് അറിയാൻ താൽപര്യമുണ്ട്.

വ്യക്തിക്കെതിരെ പരാതിയുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് പൊലീസാണ്. പാർട്ടിക്ക് അച്ചടക്ക നടപടിയെടുക്കാനേ കഴിയൂ. തനിക്കെതിരെയുണ്ടായെന്ന് എം.എൽ.എ ആരോപിച്ച ഗൂഢാലോചനയിൽ എന്തായാലും യു.ഡി.എഫിന് പങ്കില്ല. എന്തെങ്കിലും പങ്കുണ്ടെങ്കിൽ അതു സ്വന്തം പാർട്ടിക്കാർക്ക് മാത്രമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പ്രളയാനന്തര ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്ന നിർണായക സമയത്ത് ആർക്കും ചുമതല നൽകാെത മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്ക് േപായതോടെ കേരളത്തിൽ നാഥനില്ലാത്ത സ്ഥിതിയും ഭരണപ്രതിസന്ധിയുമാണെന്ന് കെ. മുരളീധരൻ ആരോപിച്ചു. അദ്ദേഹം പോയി രണ്ട് ദിവസത്തിനുള്ളിൽ നാഥനില്ലായ്മയുടെ ഉദാഹരണങ്ങൾ പ്രകടമായിക്കഴിഞ്ഞു.

സംസ്ഥാന സ്കൂൾ കേലാത്സവും ചലച്ചിത്രോത്സവവുമടക്കം മാറ്റിവെച്ച പൊതുഭരണവകുപ്പിെൻറ സർക്കുലർ തങ്ങളറിഞ്ഞില്ലെന്ന് മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലും കടകംപള്ളി സുരേന്ദ്രനുമടക്കം പരസ്യമായി പറഞ്ഞതാണ് രണ്ടാമത്തെ സംഭവം. മുഖ്യമന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമായ സർക്കുലറെന്നാണ് എ.കെ. ബാലൻ പ്രതികരിച്ചത്.
രണ്ട് ദിവസങ്ങൾ കൊണ്ടാണ് ഇൗ സ്ഥിതിയെങ്കിൽ വരുംദിവസങ്ങളിൽ എന്താവും അവസ്ഥ. പകർച്ചവ്യാധി മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യമന്ത്രി പരാജയെപ്പട്ടു. എലിപ്പനി മരണങ്ങൾ വർധിക്കുേമ്പാഴും ആേരാഗ്യ ഡയറക്ടർ വിദേശത്താണ്.

ദുരിതബാധിതർക്ക് 10000 രൂപ വീതം നൽകുന്നതിലും രാഷ്ട്രീയം നോക്കുകയാണ്. ഇത്തരത്തിൽ അനിശ്ചിതത്വം നിറഞ്ഞുനിൽക്കുേമ്പാഴാണ് ഫണ്ട് പിരിക്കാൻ വേണ്ടി മന്ത്രിമാർ കൂടി വിദേശത്ത് പോകുന്നത്. മന്ത്രിമാർ നേരിട്ട് ചെന്നാൽ മാത്രം കാശ് കിട്ടാൻ മന്ത്രിമാരുടെ സൗന്ദര്യം കണ്ടല്ല ആരും കാശ് കൊടുക്കുന്നത്. അടിയന്തരപരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ മുമ്പിലുണ്ടായിരിക്കെ കൂടുതൽ ധൂർത്ത് നടത്തിയാണ് മന്ത്രിമാർ ഉൗരുചുറ്റാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k muralidharanmalayalam newspk sasi mla
News Summary - k muralidharan on pk sasi mla issue- india news
Next Story