ബിശ്വനാഥ് സിൻഹയെ മാറ്റിയത് പെരുമാറ്റ ദൂഷ്യത്തിെൻറ പേരിലെന്ന് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ മാറ്റിയത് പെരുമാറ്റദൂഷ്യത്തിെൻറ പേരിലാണെന്നും പരാതി മുഖ്യമന്ത്രിയുടെ ഒാഫിസ് മുക്കിയെന്നും കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. സിൻഹ നിരന്തരം എസ്.എം.എസും വാട്സ്ആപ് സന്ദേശങ്ങളും അയക്കുന്നതായി യുവ വനിത െഎ.എ.എസ് ഒാഫിസർ പരാതിപ്പെട്ടിട്ടുെണ്ടന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുെവച്ചു.
ആരോപണങ്ങൾ ബിശ്വനാഥ് സിൻഹ തള്ളി. സ്ഥലം മാറ്റത്തിെൻറ കാരണം മാറ്റിയവരോട് ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പ്രിൻറിങ് ആൻഡ് സ്റ്റേഷനറി വകുപ്പിലേക്ക് മാറ്റിയത്. രണ്ടാം പ്രാവശ്യമാണ് പൊതുഭരണ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹെത്ത മാറ്റുന്നത്.
ജൂനിയർ െഎ.എ.എസ് ഒാഫിസറോട് സിൻഹ മോശമായി പെരുമാറിയതിനെ തുടർന്ന് അവരുടെ രക്ഷാകർത്താക്കൾ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നെന്നും ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. പരിശീലനത്തിലുള്ള രണ്ട് യുവ വനിത െഎ.എ.എസുകാരോടും സമാന രീതിയിൽ പെരുമാറി. ഇവർ മസൂറിയിലെ െഎ.എ.എസ് അക്കാദമിയിൽ ഇതിനെ കുറിച്ച് പരാതി നൽകി. ഇൗ പരാതി മസൂറിയിൽനിന്ന് മുഖ്യമന്ത്രിക്ക് അയച്ചു. പ്രശ്നം ഒതുക്കാൻ ബിശ്വനാഥ് സിൻഹ നേരിട്ട് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് അദ്ദേഹത്തെ മാറ്റിയതെന്നും ജ്യോതികുമാർ കുറ്റെപ്പടുത്തി.
എന്തിനാണ് സിൻഹയെ മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. സ്ഥലം മാറ്റം കൊണ്ട് പ്രശ്നം അവസാനിക്കില്ല. സിൻഹക്കെതിരെ അന്വേഷണം വേണം. ഉന്നത െഎ.എ.എസ് ഉദ്യോഗസ്ഥനെതിരെ പരാതി കിട്ടിയിട്ട് ചീഫ് സെക്രട്ടറിയോട് പോലും അന്വേഷിക്കാൻ ആവശ്യപ്പെട്ടില്ലെന്നത് ഗുരുതര വീഴ്ചയാെണന്നും അദ്ദേഹം ആരോപിച്ചു.
എന്താണ് പരാതിയെന്ന് പറയെട്ടയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിശ്വനാഥ് സിൻഹക്കെതിരായ പരാതി എന്താണെന്ന് അവർ പറയെട്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കോൺഗ്രസിെൻറ ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു ഇൗ പ്രതികരണം. സാധാരണ നിലക്ക് തെൻറ ഒാഫിസ് അറിഞ്ഞാൽ എല്ലാ കാര്യത്തിലും നടപടി ഉണ്ടാകും. പരാതി നോക്കെട്ട. എന്നലല്ലേ പരിശോധിക്കാനാകൂ. ഉദ്യോഗസ്ഥനെ മാറ്റി എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.