ചണച്ചാക്കുകള്‍കൊണ്ടൊരു ‘തടാക’മൊരുങ്ങുന്നു
text_fieldsതൊടുപുഴ: ചണച്ചാക്ക് കൊണ്ടൊരു യമണ്ടന്‍ ‘തടാക’മൊരുങ്ങുകയാണ് പുറപ്പുഴയില്‍ പി.ജെ. ജോസഫ് എം.എൽ.എയുടെ പുരയിടത്തില്‍. ജലസേചനത്തിനും മത്സ്യകൃഷിക്കുമായാണ് 40 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 15 അടി ആഴവുമുള്ള കുളം നിര്‍മിക്കുന്നത്. തടാകത്തിെൻറ മാതൃകയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ഫാം പോണ്ട് എം.എൽ.എയുടെ മകന്‍ അപു ജോസഫിെൻറ ഭാവനയാണ്.
നിര്‍മാണത്തിന് 2000 ചണച്ചാക്കും 170 പാക്കറ്റ് സിമൻറുമാണ് ആവശ്യമായി വരുകയെന്നാണ് കരുതുന്നത്. തടാകത്തിെൻറ 60 ശതമാനവും ജോലി പൂര്‍ത്തിയായി. കോവിഡും മഴയുമൊക്കെയായി ഏപ്രിലില്‍ തുടങ്ങാനിരുന്ന നിര്‍മാണം ഒരു മാസം വൈകി. അതിനിടെ കുളത്തില്‍ ഉറവപൊട്ടിയതോടെ കോണ്‍ക്രീറ്റിങ് വേണ്ടിവന്നു. ഇത് അപ്രതീക്ഷിത ചെലവുണ്ടാക്കിയെന്ന് അപു ജോസഫ് പറഞ്ഞു.
20 വര്‍ഷം മുമ്പ് ഇവിടെ ഒരു പടുതക്കുളം ഉണ്ടാക്കിയിരുന്നു. അത് ഉപയോഗശൂന്യമായി. അതിനിടെയാണ് ഹരിതകേരളം മിഷനിൽനിന്ന് ചണച്ചാക്ക് കുളങ്ങളെപ്പറ്റി അറിഞ്ഞത്. 20 അടിനീളവും 10 അടിവീതിയും അഞ്ച് അടി ആഴവുമുള്ള ചണച്ചാക്ക് കുളവും കണ്ടു. തുടര്‍ന്ന് കൃഷിയും മത്സ്യകൃഷിയും മുന്നില്‍ക്കണ്ട് ചണച്ചാക്കുകള്‍ കൊണ്ടൊരു പരീക്ഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ തടാകത്തില്‍ കേജ് കള്‍ചറിങ് മാതൃകയില്‍ മത്സ്യങ്ങളെ വളര്‍ത്താനാണ് തീരുമാനം. സാധാരണ കോണ്‍ക്രീറ്റ് കുളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തടാകത്തിെൻറ നിർമാണച്ചെലവ് കുറവാണെന്നും അപു പറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ചണച്ചാക്ക് കുളമാണ് ഇതെന്നാണ് അറിവെന്ന് ഹരിത കേരളം ജില്ല കോഓഡിനേറ്റര്‍ ജി.എസ്. മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.