സ്ത്രീകൾ നീതിതേടി അലയുന്നില്ലെന്ന് കോടതികൾ ഉറപ്പാക്കണം –ഹൈകോടതി
text_fieldsകൊച്ചി: വിവാഹിതരോ വിവാഹമോചിതരോ ആയ സ്ത്രീകൾ നീതിതേടി ഗതികെട്ട് അലഞ്ഞുനടക് കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത കോടതികൾക്ക് പ്രത്യേകിച്ച് കുടുംബകോടതി കൾക്ക് ഉണ്ടെന്ന് ഹൈകോടതി.
ഭർത്താവിൽനിന്ന് ജീവനാംശം തേടി എറണാകുളം വടുതല സ ്വദേശിനി 10 വർഷം മുമ്പ് കുടുംബകോടതിയിൽ നൽകിയ ഹരജി വീണ്ടും പരിഗണിച്ച് തീർപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിെൻറ നിരീക്ഷണം.
2009ൽ എറണാകുളം കുടുംബകോടതിയിൽ ജീവനാംശം തേടി ഹരജി നൽകിയെങ്കിലും േകസ് തുടരാനാവാത്തതിനാൽ തള്ളിയിരുന്നു.
എന്നാൽ, കേസ് തുടരേണ്ടത് അനിവാര്യമായപ്പോൾ നേരത്തേ നൽകിയ കേസ് വീണ്ടും പരിഗണിക്കാനായി കുടുംബകോടതിയിൽ ഹരജി നൽകി. ഇത് തള്ളിയതിനെ തുടർന്നാണ് ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചത്.
2004ൽ വിദേശത്തേക്കുപോയ ഭർത്താവ് ആദ്യം ഒരു ഇറാനി യുവതിക്കൊപ്പവും പിന്നീട് ഫിലിൈപ്പൻ യുവതിക്കൊപ്പവും വിവാഹേതര ബന്ധം പുലർത്തി കഴിയുകയാെണന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
പഴയ കേസുകൾ കക്ഷികൾക്ക് ആവശ്യം വരുേമ്പാൾ ഉപയോഗിക്കാനാകുംവിധം സൂക്ഷിച്ചുെവക്കാനുള്ള ഫ്രീസറുകളല്ല കോടതികളെന്നും ഈ അപേക്ഷ അനുവദിച്ചാൽ 10 വർഷം മുതലുള്ള ജീവനാംശത്തിന് ഉത്തരവിടേണ്ടിവരുന്നത് പ്രായോഗികമല്ലെന്നും വിലയിരുത്തി പുനർപരിഗണന അപേക്ഷ കുടുംബകോടതി തള്ളിയത്.
വൈകിയാണ് കേസ് പുനർപരിഗണനക്ക് അപേക്ഷ നൽകിയതെന്നത് വസ്തുതയാണെങ്കിലും ഇതിന് മതിയായ കാരണമുണ്ടെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. കുടുംബകോടതിയിലുള്ള കേസ് പുനർപരിഗണിച്ച് ആറുമാസത്തിനകം തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.