Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാമ്യമാണ് നിയമമെന്ന...

ജാമ്യമാണ് നിയമമെന്ന കൃഷ്ണയ്യരുടെ തത്വം എല്ലാവരും മറന്നു; ധാർമിക ദിശാസൂചകങ്ങളായിരുന്നു അദ്ദേഹത്തിന്റെ വിധിന്യായങ്ങളെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്

text_fields
bookmark_border
ജാമ്യമാണ് നിയമമെന്ന കൃഷ്ണയ്യരുടെ തത്വം എല്ലാവരും മറന്നു; ധാർമിക ദിശാസൂചകങ്ങളായിരുന്നു അദ്ദേഹത്തിന്റെ വിധിന്യായങ്ങളെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്
cancel

കൊച്ചി: നിയമപരമായ പ്രഖ്യാപനങ്ങളേക്കാൾ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ വിധിന്യായങ്ങൾ കാരുണ്യം, നീതി, ആഴത്തിലുള്ള ഭരണഘടനാ ഉൾക്കാഴ്ച എന്നിവയാൽ നിറഞ്ഞ ധാർമിക ദിശാസൂചകങ്ങളായിരുന്നുവെന്ന് ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്. ‘മൗലികാവകാശങ്ങളും സംസ്ഥാന നയത്തിന്റെ നിർദേശക തത്വങ്ങളും സന്തുലിതമാക്കുന്നതിൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ പങ്ക്’ എന്ന വിഷയത്തിൽ 11-ാമത് കൃഷ്ണയ്യർ സ്മാരക നിയമ പ്രഭാഷണത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ. ജസ്റ്റിസ് അയ്യർ നിയമശാസ്ത്രത്തിലെ ഒരു കവിയും പൊതുജീവിതത്തിൽ ദീർഘവീക്ഷണമുള്ള വ്യക്തിത്വവുമായിരുന്നു എന്നും ഗവായ് കൂട്ടിച്ചേർത്തു.

ജാമ്യമാണ് നിയമമെന്നും ജയിൽ എക്സെപ്‌ഷൻ മാത്രമാണെന്നുമുള്ള കൃഷ്ണയ്യരുടെ തത്വം സമീപകാലത്ത് എല്ലാവരും ഏറെക്കുറെ മറന്നുപോയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എങ്കിലും കഴിഞ്ഞ വർഷം മനീഷ് സിസോദിയ, കവിത വേഴ്സസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേസുകളിൽ കൃഷ്ണയ്യരുടെ തത്വം പിന്തുടരാൻ തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിചാരണത്തടവുകാരെ ദീർഘകാലം ജയിലിൽ അടക്കുന്നത് അവകാശ ലംഘനമാണെന്ന് ജസ്റ്റിസ് അയ്യർ വിശ്വസിച്ചിരുന്നു. അദ്ദേഹം ഭരണഘടനയെ ഒരു നിയമപരമായ രേഖയായിട്ടല്ല. മറിച്ച് സാമൂഹിക പരിവർത്തനത്തിനുള്ള ഒരു ചലനാത്മക ഉപകരണമായിട്ടാണ് കണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ അദ്ദേഹം തന്റെ വിധിന്യായങ്ങളിൽ നിയമ വൈദഗ്ദ്ധ്യം, സാമൂഹിക അവബോധം, ധാർമിക പ്രതിബദ്ധത എന്നിവയുടെ സവിശേഷമായ ഒരു മിശ്രിതം കൊണ്ടുവന്നുവെന്നും ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു.

‘നിയമചിന്തയുടെ പരിണാമത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ജസ്റ്റിസ് അയ്യർ. നിയമ റിപ്പോർട്ടുകളിൽ മാത്രമല്ല, ഭരണഘടനാ ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പിലും അദ്ദേഹത്തിന്റെ സ്വാധീനം പ്രതിധ്വനിക്കുന്നു. മൗലികാവകാശങ്ങൾക്കും സംസ്ഥാന നയത്തിന്റെ നിർദേശക തത്വങ്ങൾക്കും ഇടയിൽ യോജിപ്പുള്ള സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹം അചഞ്ചലനായിരുന്നു.

നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ ജസ്റ്റിസ് അയ്യരെ കണ്ടതിന്റെ അനുഭവവും ചീഫ് ജസ്റ്റിസ് പങ്കുവെച്ചു. അത്ഭുതകരമായ നിയമശാസ്ത്രത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പേരുകേട്ട ജസ്റ്റിസ് അയ്യർ ജനങ്ങളുടെ ലക്ഷ്യവുമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. ബോംബെ ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജസ്റ്റിസ് അയ്യരുടെ വിധിന്യായങ്ങൾ താൻ പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ ഫോർ ലോ ആൻഡ് ജസ്റ്റിസ് സംഘടിപ്പിച്ച പരിപാടിയിൽ കേരള ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ അധ്യക്ഷത വഹിച്ചു. കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justice of IndiaJustices BR GavaimoralityJustice V.R. Krishna Iyer
News Summary - Justice Krishna Iyer’s rulings were moral compasses: CJI Gavai
Next Story