Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീതി...

നീതി ലഭിക്കുന്നില്ലെന്ന്; യുവതിയും മകളും പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു

text_fields
bookmark_border
നീതി ലഭിക്കുന്നില്ലെന്ന്; യുവതിയും മകളും പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു
cancel

പേരാമ്പ്ര: പൊലീസിൽനിന്ന് നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് യുവതിയും മകളും പേരാമ്പ്ര പൊലീസ് സ്‌റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. നൊച്ചാട് തൈക്കണ്ടി മീത്തൽ ഹാസിഫയും (29) 10 വയസ്സുകാരി മകളുമാണ് വെള്ളിയാഴ്‌ച വൈകീട്ട് 5.30ഒാടെ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് തുടങ്ങിയത്. ആഗസ്റ്റ് മുതൽ അയൽവാസി നിരന്തരം അസഭ്യംപറഞ്ഞ് അവഹേളിക്കുന്നെന്നാണ് പരാതി നൽകിയത്. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നാണ് യുവതിയുടെ പരാതി.

അന്നത്തെ സി.ഐ ഇങ്ങനെയൊരു സംഭവമേ നടന്നില്ലെന്ന് റിപ്പോർട്ട് നൽകിയെന്നും ഇവർ ആരോപിക്കുന്നു. പ്രതി വിദേശത്ത് പോയപ്പോൾ അവരുടെ ഭാര്യ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം തുടരുകയാണെന്നും ഇവർ പറയുന്നു. നേരത്തെ ഇവർ കൊടുത്ത പരാതിയിൽ കേസെടുത്തതാണെന്നും കേസ് കോടതിയിലാണെന്നുമാണ് പൊലീസ് പറയുന്നത്.

പുതിയ പരാതി തന്നാൽ കേസെടുക്കാമെന്നുമാണ് പൊലീസ് പറയുന്നത്. എസ്.ഐയുമായി നടത്തിയ ചർച്ചയെ തുടർന്ന് വൈകീട്ട് ഏഴു മണിയോടെ സമരം അവസാനിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman's Sit-in strikeSit in strike
News Summary - justice is not being done; The woman and her daughter were sat in front of the police station
Next Story