ന്യൂനപക്ഷങ്ങളുടെ പേരിൽ കേരളത്തിൽ തട്ടിപ്പെന്ന് ജ. അരുൺ മിശ്ര
text_fieldsകാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിൽ വ്യാജ രേഖകളുണ്ടാക്കി പ്രവേശനം നൽകിയത് റദ്ദ ാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ പരിഗണിച്ചപ്പോഴാണ് വിമർശനം
ന്യൂഡൽഹ ി: കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ജസ്റ്റിസ് അരുൺ മിശ ്ര. കേരളത്തിൽ മാത്രമേ ഇതൊെക്ക നടക്കുകയുള്ളൂ എന്നും ജസ്റ്റിസ് അരുൺ മിശ്ര പൊട്ടിത ്തെറിച്ചു. സഭ േകസിലും മരട് ഫ്ലാറ്റ് കേസിലും കേരളത്തിനെതിരെ രുക്ഷ വിമർശം നടത്തിയതിന് പിറകെ സി.എസ്.െഎ െമഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട കേസിലാണ് അരുൺ മിശ്രയുടെ പുതിയ വിമർശനം.
കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിൽ സി.എസ്.െഎക്കാരല്ലാത്തവർ വ്യാജ രേഖകളുണ്ടാക്കി പ്രവേശനം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ പരിഗണനക്ക് വന്നപ്പോഴാണ് അരുൺ മിശ്ര വിമർശനം ഉന്നയിച്ചത്. സി.എസ്.െഎ (ചർച്ച് ഒാഫ് സൗത്ത് ഇന്ത്യ) ക്രിസ്ത്യാനികളിലൊരു വിഭാഗമാണെന്നും ആ വിഭാഗത്തിലുള്ളവർക്കുള്ള സംവരണം അവരല്ലാത്തവർക്ക് വ്യാജ സർട്ടിഫിക്കറ്റിലുടെ നൽകിയെന്നും വ്യക്തമാക്കി മുതിർന്ന അഭിഭാഷകനായ ജയദീപ് ഗുപ്ത വാദത്തിലേക്ക് കടന്നതും ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായ വിമർശനം നടത്തി.
ആരെങ്കിലും ക്രിസ്ത്യാനിയാണെന്നോ അല്ലെന്നോ കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. ഏതു പള്ളി വികാരി ഏതു കുട്ടികൾക്കാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടതും കോടതിയല്ല. കോടതിവിധികൾക്കുമേൽ മണി പവറും മസിൽ പവറുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മലങ്കര സഭയിലെ തർക്കം ഇപ്പോൾ റോഡിലാണെന്നും ചിലർ കോടതിക്കെതിരെ എഴുതിക്കുന്നുണ്ടെന്നും ജസ്റ്റിസ് മിശ്ര കുറ്റപ്പെടുത്തി. കേരള ഹൈകോടതി അനുവദിക്കാൻ പാടില്ലായിരുന്ന കേസായിരുന്നു ഇതെന്ന് കുറ്റപ്പെടുത്തിയ ജസ്റ്റിസ് മിശ്രയുടെ ബെഞ്ച്, ആ വിധി റദ്ദാക്കാൻ തയാറാകാതെ അപ്പീൽ തള്ളിക്കളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.