പ്രവാസി വ്യവസായി ജോയിയുടെ മരണം: ദുരൂഹത തുടരുന്നു
text_fieldsമാനന്തവാടി: വയനാട് സ്വദേശിയും ദുബൈ ഇന്നോവ റിഫൈനിങ് ആൻഡ് ട്രേഡിങ് മാനേജിങ് ഡ യറക്ടറുമായ അറക്കൽ ജോയി ദുബൈയിൽ കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ച സംഭവ ത്തിനുപിന്നിലെ ദുരൂഹത തുടരുന്നു. കടബാധ്യതയാണ് മരണകാരണമെന്ന പ്രചാരണം കുടുംബ ം തള്ളി. യു.എ.ഇയിലെ പ്രമുഖ പ്രവാസി ഇന്ത്യക്കാരൻ ഡോ. ബി.ആർ. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടു കൾ മരവിപ്പിച്ച യു.എ.ഇ കേന്ദ്ര ബാങ്കിെൻറ നിർദേശവും േജായിയുടെ മരണവുമായി ബന്ധമില ്ലെന്നും ഷെട്ടിയുമായി ഒരു ഇടപാടും ഉണ്ടായിരുന്നില്ലെന്നും സഹോദരൻ ജോണി ‘മാധ്യമ’ത് തോട് പറഞ്ഞു.
ഇപ്പോൾ പുറത്തുവരുന്ന കഥകൾ വസ്തുതാവിരുദ്ധമാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 23ന് ദുബൈയിലെ 14 നില കെട്ടിടത്തിൽ നിന്നുവീണാണ് ജോയി (54) മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം. എന്നാൽ, പൊലീസ് എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം മാനന്തവാടിയിലേക്ക് കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഇതിനായി ഇടപെട്ടിട്ടുണ്ട്.
സംസ്കാര ചടങ്ങുകൾക്കുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാണ് കുടുംബത്തിെൻറ തീരുമാനം. ജോയിയുടെ മരണത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കഥകൾ പലതും വസ്തുത അറിയാതെയാണെന്ന് ജോണി പറഞ്ഞു. പെട്രോളിയം വ്യവസായ സാമ്രാജ്യത്തിൽ പ്രധാനിയായി മാറിയ വയനാട്ടുകാരൻ കപ്പല്‍ ജോയിയായും അറിയപ്പെട്ടു. നിരവധി കപ്പലുകളുടെ ഉടമയാണെന്ന പ്രചാരണത്തിലും കഴമ്പില്ല. ഒരു ചരക്കുകപ്പൽ ജോയിയുടെ കമ്പനിക്കുണ്ട്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ അറക്കല്‍ പാലസ് എന്ന ആഡംബര വീട്ടിലേക്ക് 2018 ഡിസംബറിലാണ് ജോയിയും സഹോദരന് ജോണിയും കുടുംബസമേതം താമസം മാറ്റിയത്. കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നാണിത്. മൂന്ന് സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ട്. ജോയിയുടെ പിതാവ് ഉലഹന്നാൻ അറക്കല്‍ പാലസിലുണ്ട്. ഭാര്യ സെലിനും മക്കളായ അരുണും ആഷ്ലിയും ദുബൈയിലാണ്.
1997ല്‍ ദുബൈ ലോജിസ്റ്റിക്സ് കമ്പനിയില്‍ ജോലിക്കാരനായ ജോയ് പിന്നീട് പെട്രോ കെമിക്കല്‍ മേഖലയിലേക്ക് മാറിയതോടെയാണ് വന്‍ വ്യവസായിയായി വളര്‍ന്നത്. ഇല്ലായ്മയിൽനിന്ന് വളർന്ന ജോയി ചുരുങ്ങിയ വർഷംകൊണ്ട് ഗൾഫിലും നാട്ടിലുമായി നിരവധി കമ്പനികൾ പടുത്തുയർത്തി. കർണാടകയിൽ തോട്ടങ്ങളുണ്ട്. ജീവകാരണ്യ രംഗത്തും സജീവമായിരുന്നു.
2,000 കോടിയിലേറെ രൂപയുടെ നിക്ഷേപമുള്ള പുതിയ റിഫൈനറിയുടെ അവസാനഘട്ടം പൂർത്തിയാകാനിരിക്കെയാണ് അന്ത്യം. ഇന്നോവ ഗ്രൂപ്പിെൻറ ആസ്ഥാനമായ ബിസിനസ് ബേയിലെ സ്ഥാപനത്തിൽ ഏതാനും ജീവനക്കാരുമായി ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ച നടക്കാനിരിക്കെ മണിക്കൂറുകൾക്കുമുമ്പാണ് മരണം. യു.കെയില്‍ വിദ്യാർഥിയായ മകന് അരുണിനൊപ്പമാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് സംഭവം നടന്ന കെട്ടിടത്തിൽ ഒരു കമ്പനി ഡയറക്ടെറ കണ്ട് സംസാരിച്ചിരുന്നു.
മാനന്തവാടി കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ കല്ലറ ഒരുക്കിയിട്ടുണ്ട്. മാതാവ് ത്രേസ്യയുടെ സംസ്കാരം നടന്നത് ഇവിടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.