Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീറാമിന്...

ശ്രീറാമിന് മദ്യത്തിെൻറ മണമുണ്ടായിരുന്നെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

text_fields
bookmark_border
sriram
cancel

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായിരുന്ന കെ.എം. ബഷീറിെൻറ മരണത്തിനിടയാക്കിയ അ പകടത്തിൽ വാഹനം ഓടിച്ചിരുന്ന ഐ.എ.എസ് ഓഫിസര്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിെൻറ മണമുണ്ടായിരുന്നതായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരം ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ പരിശോധനക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. അവിടെവെച്ച് ഡോക്ടര്‍മാരുടെ സഹായത്തോടെ മദ്യപിച്ചതിെൻറ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചോ എന്നകാര്യം അന്വേഷണസംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും സഹയാത്രികയും മൊഴി നല്‍കിയതുള്‍പ്പെടെയുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

സംഭവം നടന്ന് 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിെൻറ രക്ത സാമ്പിൾ പരിശോധനക്കെടുത്തതെന്ന് സര്‍ക്കാറിെൻറ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇതുള്‍പ്പെടെ കേസ് തെളിയിക്കുന്നതിനായുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ശേഖരിച്ചിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ വാഹനം അമിതവേഗത്തിലായിരുന്നോ എന്ന ചോദ്യത്തിന് ഇത് കണ്ടെത്തുന്നതിനുള്ള തെളിവുകള്‍ ശേഖരിച്ചു വരുകയാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSrivenkittaramanBasheer death case
News Summary - Journalist basheer death case
Next Story