ജോസ് വിഭാഗത്തിെൻറ കൊഴിഞ്ഞുപോക്ക് യു.ഡി.എഫിന് തിരിച്ചടിയായി; കൂട്ടിക്കല്‍ ഇനി ചെങ്കൊടിക്കുകീഴില്‍
text_fieldsകൂട്ടിക്കല്‍: ഒന്നര പതിറ്റാണ്ട് കോണ്‍ഗ്രസ് ഭരിച്ച കൂട്ടിക്കല്‍ ഇനി ചെങ്കൊടിക്കു കീഴില്‍. ജോസ് വിഭാഗത്തിെൻറ കൊഴിഞ്ഞുപോക്ക് യു.ഡി.എഫിന് തിരിച്ചടിയായി. ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാതിരുന്നതും കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവും തകര്‍ച്ചക്കിടയാക്കി. ജോസഫ് വിഭാഗത്തിന് കാര്യമായ നേതാക്കള്‍ കൂട്ടിക്കലില്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് സീറ്റ് അവഗണിക്കുകയായിരുന്നു.
തേന്‍പുഴ ഈസ്റ്റിലെ സ്ഥാനാർഥിയെച്ചൊല്ലിയുള്ള തര്‍ക്കം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോണ്‍ഗ്രസിനെ ബാധിച്ചു. വാര്‍ഡിനോട് ചേര്‍ന്ന പ്രദേശത്തെ പഞ്ചായത്ത് മുന്‍ മെംബറെ അവഗണിച്ചത് വാര്‍ഡില്‍ തിരിച്ചടിയായി. മണ്ഡലം പ്രസിഡൻറ് സ്ഥാനം അടിക്കടിയുള്ള വെച്ചുമാറ്റവും കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ടാക്കി.
ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാനാർഥിയുടെ പരാജയവും തിരിച്ചടിയായി.
വെല്ലീറ്റ, ചാത്തന്‍പ്ലാപ്പള്ളി വാര്‍ഡുകളിലെ യുവസ്ഥാനാർഥികളുടെ പരാജയം നേതൃത്വത്തിെൻറ ശ്രദ്ധക്കുറവാെണന്നും ആരോപണമുണ്ട്.
ഇടവേളക്കുശേഷമുള്ള ഇടതുമുന്നണിയുടെ തിരിച്ചുവരവ് സി.പി.എം അടക്കമുള്ള പാര്‍ട്ടിക്ക് മേഖലയിൽ ഊർജമായിട്ടുണ്ട്.
സി.പി.എം-സി.പി.ഐ സംഘടന നേതാക്കളുടെ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിനിടയാക്കിയതെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.