Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഗോവിന്ദച്ചാമിയുടെ വക്കീലിനെ വേണ്ടെന്ന് ജോളി; അന്വേഷണ സംഘത്തിെൻറ സമ്മര്‍ദമെന്ന് അഡ്വ. ആളൂര്‍

text_fields
bookmark_border
ഗോവിന്ദച്ചാമിയുടെ വക്കീലിനെ വേണ്ടെന്ന് ജോളി; അന്വേഷണ സംഘത്തിെൻറ സമ്മര്‍ദമെന്ന് അഡ്വ. ആളൂര്‍
cancel
camera_alt?????? ?????????? ???????? ?????????? ???? ?????????? ??????????? ?????? ????????

കോഴിക്കോട്: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി .എ. ആളൂരിനെ തെൻറ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക പര മ്പരയിലെ മുഖ്യപ്രതി ജോളി. തെൻറ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാ ണ് അഭിഭാഷകന്‍ പറഞ്ഞത്. ഇക്കാര്യം താന്‍ വിശ്വസിക്കുന്നില്ലെന്നും താ മരശ്ശേരി ഒന്നാം ക്ലാസ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്ക ാനെത്തിച്ച ജോളി ‘മാധ്യമ’ത്തോട് പറഞ്ഞു. സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തില്‍ ജോളിയുടെ ഒപ്പിട്ടതെന്ന് അന്വേ ഷണസംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു.

കുപ്രസിദ്ധമായ കേസുക ളാണ് ആളൂര്‍ എടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസ്സിലായത്. ‘ ചീപ്പ് പബ്ലിസിറ്റി’ക്ക് വേണ്ടിയാണ് ഇത്തരം നടപടികളുമായി ആളൂരും സം ഘവും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗല്‍ഫില്‍നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്നായിരുന്നു ‘ആളൂര്‍ അസോസിയേറ്റ്സി’ലെ അഭിഭാഷകര്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, പ്രതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന ഉറച്ചവിശ്വാസത്തിലാണ് അന്വേഷണസംഘം.

അതേസമയം, അന്വേഷണസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥെൻറ സമ്മര്‍ദം കാരണമാണ് ജോളി ഇപ്പോള്‍ തന്നെ തള്ളിപ്പറയുന്നതെന്ന് അഡ്വ. ആളൂര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജോളി എന്തുകൊണ്ട് ഇക്കാര്യം കോടതിയില്‍ പറഞ്ഞില്ല? വക്കാലത്ത് വേണ്ടെന്ന് ജോളി നമ്മളോട് പറഞ്ഞിട്ടില്ല. പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വെച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ്. പൊലീസ് ഒന്നിനും അനുവദിക്കുന്നില്ല.

ആളൂര്‍ അസോസിയേറ്റ്സിെൻറ അഭിഭാഷകരെ ഹാജരാകാന്‍ അനുവദിക്കണമെന്ന് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയതായി ആളൂര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ പ്രതിയെ പോയി കാണാന്‍ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എവിഡന്‍സ് ആക്റ്റിലെ സെക്ഷന്‍ 126 അനുസരിച്ച് പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള ‘പ്രിവിലേജ് കമ്യൂണിക്കേഷന്‍’ നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍. ഹരിദാസിെൻറ നടപടിക്കെതിരെ കോടതിയില്‍ പരാതി നല്‍കും.

വെള്ളിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിെൻറ ജൂനിയര്‍ അഭിഭാഷകന്‍ ജോളിയുമായി സംസാരിച്ചിരുന്നു. വനിത പൊലീസ് ഇന്‍സ്പെക്ടര്‍ പി. കമലാക്ഷിയുടെയും മറ്റ് വനിത പൊലീസിെൻറയും സാന്നിധ്യത്തിലായിരുന്നു ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകര്‍ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ആളൂര്‍ നേരിട്ടെത്തി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അവര്‍ പറഞ്ഞു. പൊലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ വാക്കാല്‍ കോടതി അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.


കൂളായി ജോളി; മാനസിക പ്രയാസമെന്ന് മാത്യു
കോഴിക്കോട്: സുഖമില്ലാത്തതിനാല്‍ നില്‍ക്കാനും ഇരിക്കാനും പറ്റുന്നില്ലെന്ന് വ്യാഴാഴ്ച പയ്യോളിയില്‍ വെച്ച് പൊലീസിനോട് പരാതിപ്പെട്ട കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വെള്ളിയാഴ്ച താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയത് തികച്ചും ‘ജോളി’ മൂഡിലായിരുന്നു. അകമ്പടി വന്ന വനിത പൊലീസിനോടും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം ജോളി തലയുയര്‍ത്തി പുഞ്ചിരിയോടെ സംസാരിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ചുരിദാറിെൻറ ഷാളില്‍ മൂടിയ മുഖം, മറക്കാതെയാണ് ഇത്തവണ കോടതിയില്‍ മജിസ്ട്രേറ്റിനെ കാത്തിരുന്നത്. വൈകീട്ട് 3.20നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍. ഹരിദാസിെൻറയും വനിത പൊലീസ് ഇന്‍സ്പെക്ടര്‍ പി. കമലാക്ഷിയുടെയും നേതൃത്വത്തിലുള്ള സംഘം കോടതിയിലെത്തിയത്.

മുമ്പ് രണ്ടുതവണയും ജോളിയെ എത്തിച്ചപ്പോള്‍ ആയിരത്തോളം പേര്‍ തടിച്ചുകൂടിയിരുന്നുവെങ്കിലും വെള്ളിയാഴ്ച നൂറില്‍ താഴെ പേരാണ് റോഡരികിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുതവണയും മാധ്യമങ്ങളെ തുറന്ന കോടതിയില്‍നിന്ന് പൊലീസ് വിലക്കിയിരുന്നെങ്കിലും ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതിമുറിയില്‍ പ്രവേശനം നല്‍കി. മജിസ്ട്രേറ്റ് എത്തിയത് 20 മിനിറ്റിന് ശേഷമായിരുന്നു. അതിനിടെ, കോടതി ജീവനക്കാരും മറ്റും പ്രതിയെ ഒരുനോക്ക് കാണാനെത്തി.

ശനിയാഴ്ച മുന്‍സിഫ് കോടതിയുടെ ഉദ്ഘാടനം നടക്കുന്നതിനാല്‍ കോടതിക്ക് പുറത്ത് പെയിൻറിങ് അടക്കമുള്ള മിനുക്കുപണികള്‍ ചെയ്യുന്നവരും എത്തിനോക്കി. കോടതി പിരിയുന്നതുവരെ ഇരിക്കാന്‍ ശിക്ഷ കിട്ടിയ യുവാവിനും ജോളിയെ കണ്ടതിെൻറ സന്തോഷം.
രാവിലെ കേസിന് വന്നിട്ട് തിരിച്ചുപോകാതെ ജോളിയെ കാണാന്‍ കാത്തിരുന്ന കക്ഷികളും കോടതി വരാന്തയിലുണ്ടായിരുന്നു. ഇതിനിടയില്‍ ആളൂർ അസോസിയേറ്റ്സിലെ അഭിഭാഷകര്‍ ജോളിയുമായി ഒരുതവണ സംസാരിച്ചു. എന്നാല്‍, വീണ്ടും സംസാരിക്കാന്‍ വനിത പൊലീസ് ഇന്‍സ്പെക്ടര്‍ അനുവദിച്ചില്ല. 3.40ന് നടപടികള്‍ തുടങ്ങിയപ്പോള്‍ പരാതിയൊന്നുമില്ലെന്ന് ജോളിയും പ്രജികുമാറും പറഞ്ഞു.
മാനസികപ്രയാസമുള്ളതായി രണ്ടാം പ്രതി എം.എസ്. മാത്യു പറഞ്ഞു.

പ്രജികുമാറിെൻറ ഭാര്യ ശരണ്യ കോടതിയുടെ അനുമതിയോടെ ഭര്‍ത്താവുമായി സംസാരിച്ചു. പ്രജികുമാറിന് ജയിലില്‍ ഇടാന്‍ വസ്ത്രങ്ങളും ശരണ്യ എത്തിച്ചിരുന്നു. ധൈര്യത്തോടെ ഇരിക്കാനും നന്നായി ഉറങ്ങാനും പ്രജികുമാറിനെ ഭാര്യ ഉപദേശിച്ചു. മാത്യുവിെൻറയും ജോളിയുടെയും ബന്ധുക്കളാരും വെള്ളിയാഴ്ചയും കാണാനെത്തിയില്ല. 4.15ന് കോടതിയുടെ മുന്‍വശം വഴി ജോളിയെയും പടിഞ്ഞാറെ ഗേറ്റിലൂടെ മാത്യുവിനെയും ജില്ല ജയിലിലേക്ക് കൊണ്ടുപോയി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adv aloorJollykoodathai murders
News Summary - jolly denies adv aloor help
Next Story