ഉറക്കമില്ലാതെ ജോളിക്ക് ജയിലിലെ ആദ്യരാത്രി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടമരണ കേസിൽ റിമാൻഡിലായ ജോളിയുടെ ജയിലിലെ ആദ്യ ദിനം ഉറക ്കമില്ലാതെ. രാത്രി 12.15ഓടെ കോഴിക്കോട് ജില്ല ജയിലിൽ എത്തിയ ജോളി ഉറങ്ങാതെ നേരം വെളുപ്പിച്ചു. ഞായറാഴ്ച പകൽ നടന്ന ജയിൽ ദിനാഘോഷത്തിൽ പങ്കെടുത്തെങ്കിലും മുഖത്തെ വിഷാദം വിട്ടുമാറിയില്ല. സഹതടവുകാരോടോ ഉദ്യോഗസ്ഥരോടോ ഒരു വാക്കുപോലും മിണ്ടിയില്ല. നാടൻപാട്ടും മറ്റു കലാപരിപാടികളുമായി തടവുകാർ ഞായറാഴ്ച പകൽ ആസ്വദിക്കുമ്പോഴും ജോളിക്ക് അനക്കമുണ്ടായിരുന്നില്ല.
ജോളിയെ താമസിപ്പിച്ച സെല്ലിൽ അവരെ കൂടാതെ അഞ്ചു തടവുകാരാണ് ഉള്ളത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മോഷണ കേസുകളിൽ പിടിയിലായ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് മറ്റുള്ളവർ. ജയിലിനുപുറത്ത് കൂടത്തായിയിലെ ദുരൂഹമരണവും പ്രതികളും ചൂടേറിയ വിഷയമാണെങ്കിലും മറ്റു തടവുകാർക്ക് ഇവരെ പൂർണമായി മനസ്സിലായിട്ടില്ല. രാവിലെ ദോശയും ഉച്ചഭക്ഷണവും കഴിച്ചെങ്കിലും ജോളി വിഷാദത്തിെൻറ ലക്ഷണങ്ങൾ കണിക്കുന്നുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. വരുംദിവസങ്ങളിൽ അത് രൂക്ഷമാവാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു.
താമരശ്ശേരി കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി കൂടത്തായി പൊന്നാമറ്റം വീട്ടില്‍ ജോളി (47), ജോളിയുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരന് കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു എന്ന ഷാജി (44), മാത്യുവിെൻറ സുഹൃത്തും സ്വര്‍ണപ്പണിക്കാരനുമായ പള്ളിപ്പുറം മുള്ളമ്പലത്തില്‍ പൊയിലിങ്കല്‍ വീട്ടില്‍ പ്രജികുമാര്‍ (48) എന്നിവരെ ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്നാണ് പ്രതികളെ കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.