Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ്വല്ലറി നിക്ഷേപം...

ജ്വല്ലറി നിക്ഷേപം തിരിച്ചു നൽകിയില്ലെന്ന്: മഞ്ചേശ്വരം എം.എൽ.എ അടക്കമുള്ളവർക്കെതിരെ കൂടുതൽ പരാതി

text_fields
bookmark_border
ജ്വല്ലറി നിക്ഷേപം തിരിച്ചു നൽകിയില്ലെന്ന്: മഞ്ചേശ്വരം എം.എൽ.എ അടക്കമുള്ളവർക്കെതിരെ കൂടുതൽ പരാതി
cancel

കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക് തിരിച്ചു നൽകിയില്ലെന്നാരോപിച്ച് പരാതിയുമായി കൂടുതൽപേർ പരാതിയുമായി രംഗത്ത്. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ, ചിലർ തനിക്കെതിരെ കള്ളക്കേസ് ചമച്ചതാണെന്ന് എം.സി. ഖമറുദ്ദീൻ എം്എൽ.എ ആരോപിച്ചു. തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണതിനു പിന്നിൽ. അതിനെ നിയമപരമായി നേരിടുമെന്നും പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുൽ ഷുക്കൂർ (30 ലക്ഷം), എം.ടി.പി. സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ. ആരിഫ (മൂന്നു ലക്ഷം) എന്നിവരുടെ പരാതിയിലാണ്‌ നിലവില്‍ ചന്തേര പൊലീസ് കേസെടുത്തത്. ചെയർമാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ, മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് പരാതി. ഇവർക്കെതിരെ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

പ്രതിസന്ധിയെ തുടർന്ന് ഫാഷൻ ഗോൾഡിെൻറ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കളും കൈമാറി. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിട്ടില്ല എന്നാണ് പരാതി. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ്‌ ഇവർ പരാതി നൽകിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയതെന്നാണ്‌ ആരോപണം.

ഫാഷൻ ഗോൾഡ് ജ്വല്ലറിയിലെ 800 നിക്ഷേപകരിൽ മദ്റസ അധ്യാപകനുൾപ്പെടെയുള്ള ഏഴുപേർ നേരത്തേ ജില്ല പൊലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു. കാഞ്ഞങ്ങാട്ടെ സി. ഖാലിദ് (78 ലക്ഷം), മദ്റസ അധ്യാപകൻ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം.ടി.പി അബ്ദുൽ ബാഷിർ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടകവീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ.പി. നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ.കെ. സൈനുദ്ദീൻ (15 ലക്ഷം) എന്നിവരാണ്‌ പരാതി നൽകിയത്‌. ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും നേരത്തേ വിൽപന നടത്തിയിരുന്നു.

എന്നാൽ, തെൻറ ഇടപാടുകൾ, ജ്വല്ലറി വ്യാപാരം എന്നിവയിലെല്ലാം നേരത്തെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർതന്നെയാണ് പുതിയ കേസിനുപിന്നിലുള്ളതെന്ന് എം.എൽ.എ ആരോപിച്ചു. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് തന്നെയും കുടുംബത്തെയും മാനസികമായി തകർക്കുകയാണ്. പാർട്ടിയെ ഉപയോഗിച്ച് ഇതുവരെയും താൻ ഒരു വ്യാപാരമോ സാമ്പത്തിക ഇടപാടുകളോ നടത്തിയിട്ടില്ല. അനധികൃത സമ്പാദ്യമില്ല. ഗൾഫിൽ യാത്ര ചെയ്തത് സ്വന്തം കാര്യങ്ങൾക്കു വേണ്ടിയാണ്. അതിലെല്ലാം ചിലർ എന്തൊക്കെയോ കാണുന്നു. തെൻറ നിഴലിനെ പോലും പിന്തുടരുകയാണ്. തന്നെ നന്നായി അറിയുന്നവരുടെ പിന്തുണയുണ്ടെന്നും എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeswarMC Kamarudheenkasarkodjewelery
Next Story