Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെ.സി.ബി കൊണ്ട്...

ജെ.സി.ബി കൊണ്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതികൾ പിടിയിൽ

text_fields
bookmark_border
jcn-murder-sangeeth
cancel

തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തുനിന്ന് മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെ.സി.ബി യന്ത ്രം കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികൾ പിടിയിൽ. ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പിടിയിലായത്. നെയ്യ ാറ്റിൻകരയിൽ നിന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സം ഗീതിനെ സംഘം ജെ.സി.ബി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സംഗീതിന്‍റെ പുരയിടത്തില്‍ നിന്നും വ്യാഴാഴ്ച രാത്രിയോട െ ചാരുപാറ സ്വദേശി സജുവിന്‍റെ നേതൃത്വത്തിലെ സംഘം ജെ.സി.ബിയുമായി മണ്ണ് കടത്താനെത്തിയത്. മണ്ണ് കടത്തുന്നത് തടഞ്ഞതിനെ തുടർന്ന് വഴക്കുണ്ടാവുകയും ജെ.സി.ബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയുമായി രുന്നു. സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. ഇത് ചോദ്യം ചെയ്ത സംഗീത് തന്‍റെ കാറുമായി എത്തി ജെ.സി.ബിയുടെ വഴി മുടക്കി. കാറിൽ നിന്ന് പുറത്തിറങ്ങി മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന് ശേഷം സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഗീതിന് നാടിെൻറ യാത്രാമൊഴി
കാട്ടാക്കട: മണ്ണുമാഫിയയുടെ മണ്ണുമാന്തി യന്ത്രം കൊണ്ടുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട കാട്ടാക്കട അമ്പലത്തിന്‍കാല കാഞ്ഞിരംവിള സംഗീതത്തില്‍ സംഗീതിന് (40) നാടി‍െൻറ യാത്രാമൊഴി. മെഡിക്കൽ കോളജ് ആശുപത്രിയില്‍നിന്ന് ശനിയാഴ്ച രാവിലെ 11ഒാടെ അമ്പലത്തിന്‍കാലയിലെത്തിച്ച മൃതദേഹം കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. വീട്ടുവളപ്പില്‍ സംസ്കരിച്ചു. മൃതദേഹം എത്തിച്ചപ്പോള്‍ അയല്‍വാസികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂട്ടനിലവിളി പ്രദേശത്തെ ശോകമൂകമാക്കി. സംഗീതി‍െൻറ മുഖം അവസാനമായി ഒരുനോക്ക് കാണാൻ ഭാര്യയും മക്കളും ചേതനയറ്റ ശരീരത്തിനടുത്തെത്തിയപ്പോള്‍ അടുത്തുനിന്നവരും കണ്ണീരണിഞ്ഞു.

വ്യാഴാഴ്ച അർധരാത്രിയാണ് മണ്ണുമാഫിയ സംഗീതിനെ ആക്രമിച്ചത്. വീട്ടുവളപ്പിൽനിന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടുപോകുന്നതായി ഭാര്യ സംഗീതിനെ അറിയിച്ചതിനെതുടർന്നാണ് സംഗീത് സ്ഥലത്തെത്തിയത്. സംഗീത് എത്തിയപ്പോള്‍ പുരയിടത്തില്‍നിന്ന് മണ്ണ് മാറ്റുന്നത് കണ്ടു. നേരത്തേ പുരയിടത്തിൽനിന്ന് വനംവകുപ്പിനായി മണ്ണെടുക്കാൻ സംഗീത് അനുമതി നൽകിയിരുന്നു. എന്നാൽ, ഇവരല്ല മണ്ണ് കൊണ്ടുപോകുന്നതെന്ന് കണ്ടതോടെ വിവരം പൊലീസില്‍ അറിയിച്ചു. ഇതിനിടെ മണ്ണുമാന്തിയന്ത്രവും ലോറികളും കൊണ്ടുപോകാന്‍ വന്നവർ ശ്രമം തുടങ്ങി. വാഹനങ്ങള്‍ കൊണ്ടുപോകാതിരിക്കാൻ സംഗീത് തെൻറ കാര്‍ വഴിക്ക് കുറുകെയിട്ടു.

എന്നാൽ, സംഘം സംഗീതിെൻറ വീടിനോട് ചേർന്നുള്ള മതിൽ ബലമായി ഇടിച്ചിട്ട് അതുവഴി വാഹനങ്ങൾ കൊണ്ടുപോകാൻ നോക്കി. അതും നടക്കാതെവന്നതോടെ കാറ് തള്ളിമാറ്റി. വഴിയിൽനിന്ന് മാറാതെനിന്ന സംഗീതിനെ യന്ത്രം ഉപയോഗിച്ച് ഇടിച്ചിട്ടശേഷം കടന്നുകളയുകയായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ ഉന്നത അധികൃതരുമായി ബന്ധപ്പെട്ട് കേസ് ലഘൂകരിക്കുന്നതിനുള്ള ചരടുവലികള്‍ നടത്തിയതായും പറയപ്പെടുന്നു. സംഗീതി‍െൻറ മരണത്തോടെ പറക്കമുറ്റാത്ത രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം അനാഥമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMALAYALM NEWSjcb murder
News Summary - JCB murder case-Kerala news
Next Story