Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാജറില്ലെങ്കിൽ...

ഹാജറില്ലെങ്കിൽ നേതാവിന് മാർക്ക്ദാനം; ജസ്പ്രീതിന് സ്വയംമരണം

text_fields
bookmark_border
ഹാജറില്ലെങ്കിൽ നേതാവിന് മാർക്ക്ദാനം; ജസ്പ്രീതിന് സ്വയംമരണം
cancel

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്തെ വിമൻസ് സ്റ്റഡീസ് വകുപ്പിൽ മതിയായ ഹാജറില്ലാത്ത എസ്.എഫ്.ഐ നേതാവായ വിദ്യാർഥിനിക്ക് മാർക്ക്ദാനമെന്ന ആരോപണം സജീവമാകുേമ്പാഴും ഹാജറില്ലാത്തതിനാൽ സ്വയം മരണം വരിക്കേണ്ടിവന്ന ജസ്പ്രീത് സിങ്ങിന് നീതി ലഭിച്ചില്ല.


മലബാർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്ന പഞ്ചാബ് സ്വദേശി ജസ്പ്രീത് കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു വീട്ടിൽ തൂങ്ങിമരിച്ചത്. മതിയായ ഹാജറില്ലാത്തതിനാൽ രണ്ടുവട്ടം പിഴയടച്ച് പരീക്ഷയെഴുതിയ ജസ്പ്രീതിനെ അവസാന സെമസ്റ്ററിൽ ചട്ടം ചൂണ്ടിക്കാട്ടി കോളജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നില്ല.

കാലിക്കറ്റ് സർവകലാശാലയും കോളജ് അധികൃതരും കരുണ കാട്ടിയില്ലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ജസ്പ്രീതിെൻറ പിതാവ് മൻമോഹൻ സിങ്ങും കുടുംബാംഗങ്ങളും. ടൗൺ പൊലീസ് സ്വമേധയായും പരാതിപ്രകാരവും കേസെടുത്തിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് മൻമോഹൻ സിങ് പറഞ്ഞു. 
സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ വീട്ടിലെത്തി ആശ്വസിപ്പിച്ചിട്ടും നീതികിട്ടിയില്ലെന്ന് ഇൗ പിതാവ് വിലപിക്കുന്നു.

കോളജ് അധികൃതർക്കെതിരെ സർവകലാശാല വിദ്യാർഥി പ്രശ്നപരിഹാര സമിതിയിൽ പരാതി നൽകിയിരുന്നു. ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ, ഇക്കണോമിക്സ് വിഭാഗം തലവൻ, ജസ്പ്രീതിെൻറ ക്ലാസിെൻറ ചുമതലയുണ്ടായിരുന്ന അധ്യാപകൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. കോളജ് അധികൃതർ മനുഷ്യത്വപരവും ദാക്ഷിണ്യവുമുള്ള നിലപാടെടുക്കേണ്ടിയിരുന്നെന്നായിരുന്നു വിദ്യാർഥി പരാതി പരിഹാര സെല്ലിെൻറ റിപ്പോർട്ട്. കുട്ടികൾക്ക് ഹാജർ കുറവായതിെൻറ യഥാർഥ കാരണങ്ങൾ കണക്കിലെടുക്കണമെന്നും പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന പ്രത്യേക അപേക്ഷ സർവകലാശാല വിദ്യാർഥി പരാതി പരിഹാര സെല്ലിലേക്ക് കോളജ് അയക്കേണ്ടിയിരുന്നെന്നും സമിതി അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, സിൻഡിക്കേറ്റ് യോഗം രാഷ്ട്രീയ, സമുദായ സ്വാധീനത്താൽ ഈ റിപ്പോർട്ടിൽ നടപടിയൊന്നും പ്രഖ്യാപിച്ചില്ല. കോളജിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ പോലും സിൻഡിക്കേറ്റ് തയാറായില്ല. അതേസമയം, നിലവിലെ അംഗങ്ങളിൽ ചിലരുൾെപ്പട്ട മുൻ സിൻഡിക്കേറ്റ് എസ്.എഫ്.ഐ നേതാവായ വിദ്യാർഥിനിക്ക് മാർക്ക് തിരുത്തി നൽകിയത് വിദ്യാർഥി പ്രശ്ന പരിഹാര സമിതിയുടെ ശിപാർശ പ്രകാരമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

മാർക്ക്ദാന വിവാദം കത്തിപ്പടരുന്നതോടെ മുൻ വൈസ് ചാൻസലറടക്കമുള്ളവരെ പഴിചാരി രക്ഷപ്പെടാനാണ് സർവകലാശാലയുടെ ശ്രമം. മുൻ വി.സി, പ്രോ. വി.സി, പരീക്ഷ കൺട്രോളർ എന്നിവരുടെ അനുമതിയോടെയാണ് കോഴ്സ് കഴിഞ്ഞ് പത്തുവർഷത്തിനുശേഷം വിദ്യാർഥിനി മാർക്ക്ലിസ്റ്റും സർട്ടിഫിക്കറ്റും കൈപ്പറ്റിയതെന്നാണ് വാദം. 
എന്നാൽ, പരീക്ഷാ സ്ഥിരം സമിതിയുടെയും സിൻഡിക്കേറ്റിെൻറയും പങ്ക് ബോധപൂർവം മറച്ചുവെക്കുകയുമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode News
News Summary - Jaspreet Singh Malabar Christian College kozhikode-kerala news
Next Story